-------------
ഷംസ് ബാലുശ്ശേരി
കടല്‍ കാണിച്ചാണ്
പ്രസവിക്കുന്ന
തിമിംഗലത്തെയും
കൂട്ടില്‍ വളര്‍ത്താമെന്ന്
ഞാന്‍ പറഞ്ഞത് .
ഉത്സവ പറമ്പിലെ
എഴുന്നള്ളത്ത് ചൂണ്ടിയാണ്
കാലിന്‍റെ പെരുവിരലാല്‍
ഏത് കൊമ്പനെയും മെരുക്കാമെന്ന്
നീ പറഞ്ഞത് .
ആദ്യ രാത്രിയില്‍
പിണഞ്ഞു കിടന്ന ഉടലുകള്‍
ശുഭ രാത്രി പറഞ്ഞ്
തിരിഞ്ഞു കിടന്നപ്പോഴാണ്
നമുക്കിടയില്‍
പ്രണയ മില്ലെന്ന്
നാം തിരിച്ച് അറിഞ്ഞത് .
No comments:
Post a Comment
Note: Only a member of this blog may post a comment.