Ind disable

Tuesday, September 7, 2010

കവിത NO:3 ഷൈലന്‍ നായര്‍

പരമാത്മാവ്
-----------------------------------
ഷൈലന്‍  നായര്‍ 

കര്‍മ്മത്തിന്‍ ഫലവും ഭുജിച്ചു ദിനവും
എണ്ണിക്കൊള്ളുന്നു മമ നിമിഷമെങ്കിലും
ദെണ്ണിപ്പിക്കാതെയിവനെ തവ പാദ്ത്തിങ്കല്‍
ഒന്നിപ്പിക്കനിട വരുത്തുക ക്രുപാ നിധേ.
ഭുവനതില്‍ മായയില്‍ ഭ്രമിചു മാനുഷര്‍
സംബത്തിന്‍ പിറകേ കുതിച്ചിടുന്നു വെരുതെ
മിഴി ചിമ്മും നേരത്തിലൊടുങിടുന്നു ജന്മം
തവ നാമംതന്നെ ശരണമിവനുമഹിയില്‍.
കാണുന്നു ഭവ വൈഭവങള്‍ ക്ഷിതിയില്‍
മറ്ഉന്നു കുബേരനും കുചേലനായൊരുനാള്‍
ആത്മാവില്‍ നിറയുന്ന ഭവാന്ടെ ക്രുപാ കടാക്ഷം
ഓര്‍ക്കുന്നില്ലൊരിക്കലുമൊരാളുമുലകിലീ ജന്മകാലം.
ഓര്‍ക്കതൊരിക്കലടിയേറ്റു തളര്‍ന്നിടുംബോള്‍
കീര്‍ത്തിക്കുന്നു സുഖത്തിനായ് ജഗദീശ നാമം.
ചേറ്ഇല്‍ നിന്നു വിടര്‍ന്നിടുന്നു നളിനം
ചേറ്ഇല്‍ നിന്നിഹ സ്രുഷ്ടിയായ് സകലവും
ചേറ്ഇലേക്കു ലയിക്കു മൊരുനാളില്‍
ഒന്നിനും ഒരു സ്തിരതയും ഇല്ലയീയുലകില്‍.
ആത്മാവിന്നുടെ വാസമായ ഹ്രുദയ മതിനെ
കാത്തീടണം ശുദ്ധി വരുത്തി ദിനവും
പാപത്തിന്‍ കറയേറ്റിടതിരിപ്പനായ്
പ്രമാത്മാവിനെ സ്മരിച്ചീടുക സര്‍വ്വരും.

No comments:

Post a Comment

Note: Only a member of this blog may post a comment.