Ind disable

Tuesday, September 7, 2010

കവിത No:17 ഷംസ് ബാലുശ്ശേരി

തിരിച്ചറിവ്

-------------
ഷംസ് ബാലുശ്ശേരി  


കടല്‍ കാണിച്ചാണ്
പ്രസവിക്കുന്ന
തിമിംഗലത്തെയും
കൂട്ടില്‍ വളര്‍ത്താമെന്ന്
ഞാന്‍ പറഞ്ഞത് .

ഉത്സവ പറമ്പിലെ
എഴുന്നള്ളത്ത് ചൂണ്ടിയാണ്
കാലിന്‍റെ പെരുവിരലാല്‍
ഏത് കൊമ്പനെയും മെരുക്കാമെന്ന്
നീ പറഞ്ഞത് .

ആദ്യ രാത്രിയില്‍
പിണഞ്ഞു കിടന്ന ഉടലുകള്‍
ശുഭ രാത്രി പറഞ്ഞ്
തിരിഞ്ഞു കിടന്നപ്പോഴാണ്‌
നമുക്കിടയില്‍
പ്രണയ മില്ലെന്ന്
നാം തിരിച്ച് അറിഞ്ഞത് .

കവിത No:16 അത്തിപ്പറ്റ രവി,

Èwß, ÕàIᢠÕçøIÞ
----------------------------------
അത്തിപ്പറ്റ രവി,


ÉáÜøß æÄÞGá ¾ÞX µÞJßøáKá ÎÙÞ-
ÌÜß ÕøáKÄᢠçÈÞAßæÏX ØßxìGßW
ÕßÜ æµÞ¿áJá ÕÞBߺî ÎÞçÄÕV ÈÞ --
AßÜÏßW ÎáxJá µâGßøßMáIá çÎ

ÉáÄßÏ çØÞËíxíæÕÏVæµÞIá ÎÞÎX æÎÈ --
E,ÄßÕßÖß×í¿ÎÞ¢ ÉâA{¢ ÜIÈßW
¥ÄßæÈ ÁìYçÜÞÁá æºÏíÄá ÎáxJá ¾ÞX
ÉÄßæÏ ÎìØí µïßAßæÜJߺîá øÞÕßæÜ

ÈøÉçÄ! ØÆcÕGB{NÏß ---
ÎßÈáxßæa çËÞYçµÞ{âæµÞIßÄÞ
ÕßøÕßæÜJߺîß¿á¢, µÞxùßBáµÞV
ÖøÃ,ÎÞøᢠÉáµEßç¿æIÞGáçÎ

¥µæÜÏÞøÞÃá ÉâÕß{ßÏíAáKæÄ --
KµÎæÄÞGᢠÄá¿ßºîßç¿IÞ dÉçÍÞ!
ÎßµÕá ææÉaßæaÏÞçÃÞVA, øÞdÄßÏá¢
ɵÜáÎßAâGV ÉâÕß{ߺîà¿áçÎ

ºÄßæÏÝÞJ µUB{ßÜïÞJ ÈßX
fßÄßÏßçÄÕßÇ¢ ÎÞùßAÜBçÕ
ÉÄßÕáçÉÞæÜ ÙÞ! çµÞÎÞ{ßÏÞÏí ºßÜV
fßÄßÉ! ÈßæKMµVJÞX dÖÎßÏíAáKá

ÎÄß,ÏßÈß fâ çÉÞµ, ÉÞÄÞ{ÎÞ --
ÎÄßøá ÕßGßBá çÉÞøÞÏíµ çÎÜßW Èà
ÉÄßøá Îâ¿ßAß¿AᢠÕÏWAá æÈW --
AÄßøá ÉÞVAçÕ µY Éá{ߺîà¿áçÎ

കവിത No:15 കണ്ണന്‍ തട്ടയില്‍

ഒരു സംശയം
-------------------
കണ്ണന്‍ തട്ടയില്‍ 
 

ആദ്യമായ്, 
ഉള്ളുതുരന്നെഴുതിയ വാക്കിന്
നിന്റെ അതേ മുഖം.
വിരലുകള്‍ വിറച്ചിരുന്നു.
വാഴക്കൂമ്പിലിരുന്ന്  
ആര്‍ത്തിയോടെ ,
തേന്‍ നുകരുന്ന കുരുവികള്‍.
ലോല ചര്‍മങ്ങളെ,
ഞെരുടിയമര്‍ത്തുമ്പോള്‍ 
എന്തൊരാവേശം !
പക്ഷെ. . . . . 
മോങ്ങുന്ന മനസിനു
നീ പകര്‍ന്നതു
പേ പിടിച്ച തുള്ളികള്‍.
വീണ്ടും  വീണ്ടും വലാട്ടിവന്നിട്ടും. . . . ?
ചങ്ങലക്കിട്ട ചങ്കിലിരുന്ന്,
കല്ലേറുകൊണ്ട്,
ചിലതു പഴുത്തളിയുന്നു. 
പൊട്ടിയകലുന്ന പട്ടങ്ങളെപ്പോലെ, 
അതിര്‍ത്തി വിട്ടകലുന്ന വാക്കുകള്‍.
നാനാര്‍ത്ഥതലങ്ങളിലെത്തി,
ഉടുതുണി ഉരിഞ്ഞു പല്ലിളിച്ച്. . .
ഓമനേ, ഒരു സംശയം, ?
നിനക്കുതന്നെയോ,
ഞാനെന്റെ ചങ്കു പകുത്തുതന്നത്. . . . . !

കവിത No:14 അഹമദ് മുഈനുദ്ധീന്‍

അലങ്കാരങ്ങള്‍ 
--------------------- 

അഹമദ് മുഈനുദ്ധീന്‍ 



അലങ്കാര മത്സ്യങ്ങള്‍
പുഴയെ പറ്റി കേട്ടിട്ടില്ല
ഇണ ചേരാനും
വിസ്സര്‍ജ്ജനത്തിനും
മറയില്ലാത്ത
പളുങ്ക് പാത്ര ജീവിതം .
അലങ്കാര മത്സ്യത്തെ
ആരും തിന്നാറില്ലങ്കിലും
ഉറക്കമൊഴിച്ചു കാവലിരിക്കുന്ന 
പൂച്ചയില്‍ അവര്‍ക്കൊട്ടും
വിശ്വാസമില്ല .
പ്ലാസ്റ്റിക്‌ ചട്ടിയില്‍
കര്‍മ്മം മറന്ന ബോധി വൃക്ഷം
ആകാശം കണ്ടിട്ടില്ല .
ഡൈ ചെയ്ത ഇലകള്‍
മഴ നനഞ്ഞിട്ടുമില്ല
ഭ്രാന്തമായ വേരോട്ടത്തില്‍
ജഡപിടിച്ചതും
വന്മരം
വെറുമൊരു ചെടിയായ്
ലോപിക്കുന്നതും
നമുക്കേറെ കൌതുകം

അനുബന്ധം
ചാലിയാറില്‍
മത്സ്യങ്ങള്‍ കൂട്ട ആത്മഹത്യ ചെയ്തത്
കടം കുമിഞ്ഞു കൂടിയത് കൊണ്ടല്ല
ഒടുവിലത്തെ ആഗ്രഹം
അല്പം ശുദ്ധ ജലമയിരുന്നന്നു
ആതഹത്യാ കുറിപ്പ്

കവിത No:13 അഭിലാഷ് അഭി

ക്ലോകിനെക്കുറിച്ച് പറയുന്നു .
----------------------------------
അഭിലാഷ് അഭി 


 
എന്തൊക്കെ ന്യായീകരണമുന്ടെങ്കിലും
വളരെ വൈകി ഉണരുന്നത്
അത്ര നല്ല ശിലമല്ലെന്ന്
ഓര്‍മപ്പെടുത്തിയിരുന്ന
ഒരു ക്ലോക്കുണ്ടായിരുന്നു
പണ്ട് വീട്ടില്‍ .

വൈകി മാത്രം ഉറങ്ങുന്നത്
ശരിരത്തിനു കേടാണെന്നും
നിരന്തരം അതോര്‍മപ്പെടുത്തിയിരുന്നു.

ചില നേരം സഹികെട്ട്
ഞാനതിന്‍റെ സ്ഥലം മാറ്റി.
പത്തായപ്പുരയിലോ
കട്ടിലിനടിയിലോ
തട്ടിന്‍ പുറത്തോ കൊണ്ടിട്ടു.

അപ്രതീക്ഷിതമായി കടന്നു വരുന്ന
അതിഥികളെ ഒഴിവാക്കാന്‍
സഹായവുമായി വീണ്ടും
കയറി വന്നു അത്.

എന്നിട്ടും ഞാനതിനെ
വിശ്വസിച്ചില്ല .

ഈ ക്ലോക്കിന്റെ
സൂചികള്‍ നിലക്കുമെന്നും
നിമിഷങ്ങള്‍ പൊട്ടിപ്പിളര്‍ന്ന്
ഒരു ഗര്‍ഭപാത്ര  ചൂടിലേക്ക്
ഞാനിറങ്ങിപ്പോകുമെന്നും
ചിന്തിച്ചിരുന്നില്ല.

ഒരു വലിയ ക്ലോക്കായിത്തന്നെയും
ഞാന്‍ മാറുമെന്നും
ഇപ്രകാരം ഞാനെന്റെ
മാത്ര സൂചികള്‍ അതിവേഗതയില്‍
ചലിപ്പിക്കുമെന്നും
തീരെ കരുതിയതുമല്ല.

കവിത No:12 മഹേഷ്‌ ഗോപാല്‍

എഴുത്തുകാരന്‍റെ വിരുന്നുകാരന്‍
-----------------------------------------
മഹേഷ്‌ ഗോപാല്‍

എഴുത്തുകാരന്‍റെ പേനയില്‍ഈശ്വരന്‍വിരുന്നിനെത്താറുണ്ട്
അവന്‍റെ നെഞ്ചില്‍കനലും കണ്ണില്‍കനവും
സിരകളില്‍അഗ്നിയും പടര്‍ത്താറുണ്ട്
വരികളെ വേര്‍പെട്ട് അവനൊരു നിഴലായ്‌
അനുമോദന കടലില്‍മുങ്ങാറുണ്ട്
അപ്പൊഴും കണ്ണീരിന്‍ഉപ്പുരസം
അവന്‍വേര്‍തിരിച്ചരിയാറുണ്ട്

കവിത No:11 ശ്രീ പാര്‍വതി

കടലിനു പറയാനുള്ളത്...
---------------------------------

ശ്രീ പാര്‍വതി

ഒരിക്കല്‍,
ഞാനൊരു കടലായിരുന്നു
അലകളും ചുഴികളുമുള്ള ഒരു കടല്‍
അതിന്‍റെ ഒഴുക്കോ
കാലത്തിനതീതവും.
അന്ന് എനിക്കു മേലേ
വര്‍ണ്ണപ്പക്ഷികള്‍ പറന്നിരുന്നു,
കടല്‍ക്കാറ്റില്‍ സ്വപ്നം
 വില്‍ക്കാന്‍ നടക്കുന്നവര്‍ 
എന്നെ നോക്കി പുഞ്ചിരിച്ചിരുന്നു.
ഇന്നോ,
ആര്‍ത്തലച്ചു വന്ന
എന്‍റെ ഹൃദയരക്തം
എന്നെ ഏകാകിയാക്കുന്നു,
ഈ തീരത്ത് ഞാന്‍
തനിച്ചായിരിക്കുന്നു
ഇവിടെ ഇപ്പോള്‍
ഉണങ്ങാന്‍ വച്ച സ്വപ്നങ്ങളോ
കാത്തിരിപ്പിന്‍റെ മുരളിച്ചയോ ഇല്ല.
ഉള്ളത് ചിന്നിച്ചിതറിയ കുറേ 
സ്വകാര്യതകള്‍ മാത്രം.
ഇനിയുമെത്രനാള്‍ കഴിയനം
ഞാനൊരു കറ്റലാകാന്‍.......
ഇപ്പോള്‍ ഞാന്‍ തീരം തേടിയലയുന്ന 
ഒരു സഞ്ചാരി മാത്രമാണല്ലോ...

കവിത No:10 രാജീവ്‌ രാജഗോപാലന്‍

ഓണനിലാവ്
------------------
രാജീവ്‌ രാജഗോപാലന്‍
     

അറിയുന്നുവോ നിങ്ങൾ ഈ ഓണനിലാവിനെ
      അതു നിങ്ങൾ നിങ്ങളെത്തന്നെ തിരയുന്നതിനാലല്ലേ?
ചതുരംഗപലകമേൽ നീക്കിയും ചാടിച്ചുമോടിത്തളർന്നുനീങ്ങിയും
      ഗതകാലസ്മരണകളെ ഊട്ടിയുറപ്പിക്കാനും അതുപിന്ന

 ഊറ്റം കൊണ്ടു പറഞാർക്കാനും  മെല്ലെ നൊമ്പരപ്പെടാനും
       മറവിയുടെ ശൽക്കങ്ങളെ കൂട്ടുപിടിച്ചുതിർത്തെറിഞകന്നു
 ഇനിയെന്തുബാക്കിയെന്നുചൊദിച്ചരുമത്വംഭാവിക്കാനും
       കപടലോകത്തിന്റെ,നിശ്‌ചേതനത്വത്തിന്റെ  മരവിപ്പു മാറ്റാൻ

 ലഹരിയുടെപുകമഞ്ഞിലേക്കൂളിയിട്ടൊളിച്ചുറങ്ങിയിയുണർന്നും
       ഒരുമൺചെരാതിന്റെ വെള്ളിവെളിച്ചത്തിനപ്പുറംനീണ്ടുപോകില്ലെ
ന്നാകിലുമീയാത്രയിതിങ്ങനെയലസമായ് , നിരർത്ഥകമായ് നീട്ടി
      നിവർത്തിച്ചുപോകുന്നതെന്തിനെന്നറിയില്ലെന്നു നീ ഭാവിക്ക

കാണാതെയറിയാതെ കൈക്കുമ്പിളിലെടുക്കാതെ വെറുതേയെന്നോർത്തു
      കൈവിട്ടു കളഞ്ഞോരോ സ്നേഹകണികകളെയും ഇനിയെന്നു നീ
തിരിച്ചറിഞ്ഞെടുത്തു മനസ്സോടുചേർത്തുവച്ചു പരിതപിച്ചാശ്വസിക്കും
     നഷ്ടങ്ങളെയൊർത്തു വിലപിക്കാൻ നിനക്കിനി പദസമ്പത്തുവേണ്ട.

തുമ്പയും തെച്ചിയും പിച്ചകപ്പൂക്കളും ചന്തംതികച്ചു ചെമ്പരത്തിപ്പൂക്കളും
     മന്ദാരവും,കുറുമുല്ലയുംവിരിയിച്ചൊരു  ചിങ്ങപ്പുലരിയിനിയും വന്നുചേരും
പഞ്ഞം പറഞ്ഞകന്നകർക്കിടകത്തിനപ്പുറം നിനക്കായും എനിക്കായും.
    കാതോർക്കയതിനായ് നിൻസ്വത്വത്തെ നീ പണയപ്പെടുത്തിയില്ലെങ്കിൽ.!

പുലരിതൻകുളിരിന്റെ നറുമഞ്ഞു വാരിപ്പുതച്ചുറക്കംനടിച്ച താഴ്‌വാരങ്ങളെ
    തേടിചെറുകാറ്റുവരും, പൂത്തുമ്പിവരും, മലർമന്ദഹാസങ്ങളൊത്തുവരും
വസന്തത്തിൻ നറുപുഞ്ചിരികളൊത്തുവരുമ്പോഴും നീയറിയില്ല നിന്റെ നഷ്ടം.. !
    കഷ്ടം നീയിന്നുമറിയാതെ പുഞ്ചിരി നടിച്ച് അഹങ്കരിച്ചിരിക്കുന്നുണ്ടാവും.

 ഇന്നലയെ നീയെന്നോ പുശ്ചിച്ചുതള്ളീയകന്നിരിന്നു, ഇന്നിന്റെ നേർക്കും
      നീ മുഖം വക്രിച്ചു പിടിച്ചു. കാരണം നീ നാളെയുടെ സായൂജ്ജ്യത്തെ
 സ്വപ്നത്തിൽ പ്രാപിച്ചു വശംകെട്ടുപൊയിയിക്കാം നാളേയുമതു വെറും
       സ്വപ്നമായിരിക്കില്ലന്നു നീ വെറുതേ സ്വപ്നം കണ്ടിരുന്നോളൂ  പാവം!
ഉള്ളിലെ സ്നേഹത്തെ സമുദ്രത്തിലേക്കൊഴുക്കാതെ അതുതന്നെ സമുദ്രമായി
       ത്തീർത്തെടുക്കൂ സ്നേഹത്തിൻ നീരുറവകൾ നിന്നിലേക്കൊഴുകിവരുന്നതു
നിനക്കുതിരിച്ചറിവാകും, സാന്ത്വനമാകും, അസ്തിത്വത്തിലെക്കുള്ള നേർവഴി
      നിനക്കു നിന്നിലേക്കള്ള മടക്കയാത്രയുടെ പ്രചോദനവുമതു തന്നെയായേക്കാം

പുലരിയേയും,പൂവിനേയും,പൂമ്പാറ്റയേയും, പുൽകൊടിത്തുമ്പിനേയും സ്നേഹിച്ച്
       ചെറുകാറ്റിനേയും, മഴയേയും, മണ്ണിനെയും, മരങ്ങളേയും സ്നേഹിച്ച്
സ്വത്വചേതനയേയും,മലയാളത്തേയും, പിന്നെ നീ  നിന്നെത്തന്നേയും
     സ്നേഹിക്കുമ്പോൾ  ഈ ഓണനിലാവ്  നിറവായ് നിന്നിലേക്കിറങ്ങിവരും……

കവിത No:9 വീണ നമ്പ്യാര്‍

ഹതഭാഗ്യ  
**************
വീണ നമ്പ്യാര്‍  



അമ്മയത്രേ.. കേവലയാമീ ഞാനും!
കര്‍പ്പൂരനാളമായി കത്തുമോരമ്മ 
ദേഹിയറിഞ്ഞു ദേഹമറിഞ്ഞു, വൃഥാ
കുയിലിന്‍ കുഞ്ഞൊന്നിനെ പെറ്റൊരു കാക്ക!
ചില്ലിക്കാശിനായി ഈ ഗര്‍ഭപാത്രത്തെ 
വാടകച്ചീട്ടില്‍ പതിപ്പിച്ചോരധമ!  
നൊന്തിഴഞ്ഞു  പെറ്റുവെങ്കിലും
ചുരത്തീല  ഞാനെന്‍ മാറിടം!
എന്തിനേറെ പേര്‍ത്തു ചൊല്ലേണ്ടു.. 
ഒരുമാത്ര കണ്ടീല ഞാനെന്‍  
പൈതലിന്‍ ഓമല്‍ പൂമുഖവും!   
അറ്റുവീ അമ്മതന്‍ ബന്ധവും
പൊക്കിള്‍ക്കൊടിതന്‍ ഛേദമാത്ര‍!
കിടാങ്ങള്‍, ഇവര്‍തന്‍ പശി പൊറാഞ്ഞ്,   
അഹോ.. ചെയ്തുപോയി കൃത്യമത് ഞാന്‍!
ഭോ മൂന്നാനെ... ചൊല്ലുമോ വല്ലവിധം..‍‍
പഴുത്തപുണ്ണ്പോല്‍ കുത്തിപ്പറിച്ചീ  
നെഞ്ചിലടിയും ജീവാമൃതം, എന്തേ..
ചേര്‍ത്തീല നീയന്നാ വാടകച്ചീട്ടില്‍?  
ഹാ.. ചുടലപ്പറമ്പായി എന്നുള്ളം!
എങ്ങാണ് മുത്തേ നീ.. സൌഖ്യമോ ഇന്ന്?
ഇങ്ക് നല്‍കുന്നുവോ പോറ്റമ്മയങ്ങ്?
തളിരിടുന്നുവോ കുഞ്ഞിളം മേനി?
പൊന്നേ.. പൊട്ടിപ്പിളരുന്നെന്‍ നെഞ്ചകം..
ശാപമിരന്നുവാങ്ങിടാമെനിയും  ..
ഉരുകിയുരുകി തീര്‍ന്നുപോകട്ടെ..
ഹതഭാഗ്യയാം ഈ മാതൃജന്മവും!

കവിത No:8 ഷിലിന്‍ വി എസ്

കൂട്ടുക്കാരാ...
--------------------
ഷിലിന്‍ വി എസ് 
ഞാന്‍ വരച്ച വരകളെല്ലാം വ്യെര്‍ത്ഥം,
വരയെക്കാളും വേണം തലവര മെച്ചം,
വരയത്രെ വരുമാന രഹിതം!
വര,വര,തലവര-പിന്നെ തലയില്‍ നര മെച്ചം!
കാരണം കൂടാതെ എന്നെ എതിര്‍ക്കുന്നവര്‍,
എന്റെ തലമുടിയിഴകളെക്കാള്‍ കൂടുതലാണ്.
എങ്ങോട്ടോടി ഒളിച്ചാലും വെറുതെ വിടില്ല ,
ചിലര്‍,അവര്‍ക്ക് തല്ലാനുള്ള ചെണ്ടപുറം ഞാന്‍.
വര വേണം മാസികയ്ക്ക്‌,
ആളുകള്‍ ചിരിയ്ക്കേണം,രസിയ്ക്കേണം!
'പ്രതിഫല'മെന്നൊരു വാക്കോ?
അതപരിചിതമെന്നെ  പത്രമുതലാളി!
ചുറ്റും ചോദ്യചിഹ്നം..
എന്തു നേടി,യെത്രകിട്ടിയെന്നോരെ ചോദ്യം. 
വര    കൊണ്ടെങ്ങനെ  കര കേറും?
ഡീല്‍ ഓര്‍ നോ ഡീല്‍ പോലെന്‍ ജീവിതം.
ചാനല്‍ തുറന്നാല്‍ പിള്ള തള്ളമാരുടെ
റിയാലിറ്റി ഷോകള്‍,കോപ്രായങ്ങള്‍,
പേകൂത്ത്‌ വേഷങ്ങള്‍!
മുലപാല്‍ നുണയും കൊച്ചനോരുത്തന്‍
നാല്‍പതു ലക്ഷം നേടുമ്പോള്‍
നാല്പതുക്കാരന്‍ ഞാനന്തം വിട്ടങ്ങ്
കുന്തം വിഴുങ്ങുന്നു.
പട്ടിണി കിടന്ന്‌ ചാവട്ടെ,യീയുള്ളോന്‍,
അപ്പോക്കാണാം,പരിവാരം;
എന്‍ പേരിലുമനുശോചന,മവാര്‍ഡുദാനം!
മടിക്കാതെ വാങ്ങണം നീ ചെക്കും ഷീല്‍ഡും,
അതിലല്പം പൊട്ടും പൊടിയും
എന്‍ വീട്ടിലേക്കും,കൂട്ടുക്കാരാ..

കവിത No:7 ജ്യോതിര്‍മയി ശങ്കരന്‍

ഓണം നഗരത്തില്‍
-----------------------
ജ്യോതിര്‍മയി ശങ്കരന്‍ 


ഓണം എത്തിയെന്നറിഞ്ഞു
നഗരത്തിന്റെ മുക്കിലും മൂലയിലും
ഞാൻ തിരയുകയായിരുന്നു

കറുത്തും മെലിഞ്ഞും 
തൂങ്ങിക്കിടക്കുന്ന പഴക്കുലകൾ 
എന്നെ നോക്കി പല്ലിളിച്ചു
    
പൊടിപുരണ്ട പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ  കിടന്ന  
വറത്തുപ്പേരിയും പപ്പടവും
ദയ യാചിച്ചു.

വിലകൂടിയ പായ്ക്ക്റ്റുകളിലെത്തിയ

റെഡിമെയ്ഡ് കാളനും പുളീഞ്ചിയും

 ഉതിർത്തഗന്ധം അരോചകമായി

   

   നഗരത്തിലെ രമ്യഹർമ്മത്തിനായി                  
   നാട്ടിൽ ഞാൻ കുരുതി കൊടുത്തവയെല്ലാം
   ഒന്നിച്ചെത്തി എന്നെ ശപിച്ചാലും
   ഫൈസ്റ്റാർ ഹോട്ടലൊരുക്കുന്ന ഓണസ്സദ്യയും
   ഓണത്തപ്പനും ഓണപ്പൂക്കളവും
   ഞാൻ എന്റെ മക്കൾക്കായി ഒരുക്കുന്നുണ്ടല്ലോ?

കവിത No:6 ഹരിദ് ശര്‍മ്മ .കെ.

പ്രപഞ്ച ബിംബം (പ്രതി ബിംബം)
--------------------------------------

ഹരിദ് ശര്‍മ്മ .കെ.


അതിവിപുലതരമഖിലമാനന്ദരൂപമായ്‌
മാമക ചിത്തേ വിളങ്ങും പ്രപഞ്ചമേ
നിന്‍ചടുലമതിമധുരശ്രുംഗാര ഭാവവും
ക്രോധവും പിന്നെയാ ലാസ്യവും ഗോഷ്ഠിയും
കണ്ടറിഞ്ഞീടവേ കേട്ടറിഞ്ഞീടവേ കാണുന്നു
ഞാന്‍ നിന്നെന്‍ കണ്ണാടി രൂപമായ്‌.

അമ്പട ഞാനെന്ന ഭാവമായ് ഗര്‍വ്വോടെ
മസ്തകം പൊക്കും മലകളെ കാണവേ
യമ്പട ഞാനെന്നു തോന്നുന്നിതെന്നിലുമെങ്കിലു
മാഴിയായ് യാഴമായ് സ്നേഹമായ് നിന്നു
ചിരിക്കും കടലിനെയോര്‍ത്തു ഞാന്‍
വ്യാപ്തേന ചിത്തേന സൗമ്യനായ്  തീര്ന്നഹോ.

ഗംഗയും യമുനയും ഗോദാവരിയുമായ്
നാടുനനക്കും നദികളെ കാണവേയെപ്പൊഴോ-
ഞാനെന്ന ബോധവും,നീയെന്ന ബോധവും
ഞങ്ങളും,നിങ്ങളുമൊക്കേയുണര്‍ന്
നു പോയെ-
ങ്കിലുമോര്ത്തു ഞാന്‍ സാഗര സംഗമ-
മന്തിമ ലക്ഷ്യമാകുന്നതിന്‍ കാരണം.

സൗമ്യനായെന്നെത്തഴുകും സമീരണന്‍
ഘോരരൂപംപൂണ്ടു നാശവുമായിടു -
മെങ്കിലുമ്മിവ്വായുവില്ലാതെ കൂട്ടരേ
നമ്മുടെ കാര്യവും കഷ്ടമായ്‌ തീര്‍ന്നിടും.!

മാരിയായ് പെയ്യുന്ന തോയ കണത്തിനെ
കാമിച്ചു നില്‍ക്കുന്ന വേഴാമ്പലേ സ്തുതി
ചെയ്യുന്ന കൂട്ടത്തിലോര്ത്തുപോയിമ്മാരി
പേമാരിയായിത്തിമിര്‍ക്കുന്ന കാലവും.

ആദിത്യനെന്നു മുദിച്ചുയര്‍ന്നീടുന്ന-
തസ്തമിച്ചാനന്ദനിദ്രയെപ്പൂകുവാ
നെ -
ങ്കിലും സമ്പുഷ്ട സേവന ജീവിത
സന്ദേശ മോതുന്നു നിശ്ശബ്ദശബ്ദനായ് .


പാരിതില്‍ കാണുന്നതെല്ലാമടങ്ങിയ
രൂപമാണിപ്പാരിലെല്ലാ പരപ്പിലുമെ-
ന്നിലും നിന്നിലും സര്‍വ്വ ജഗത്തിലും.

ഓര്ത്താലുലകമൊരു കണ്ണാടി മാളിക.!!

അതിവിപുലതരമഖിലമാനന്ദരൂപമായ്‌
മാമക ചിത്തേ വിളങ്ങും പ്രപഞ്ചമേ
നിന്‍ചടുലമതിമധുരശ്രുംഗാര ഭാവവും
ക്രോധവും പിന്നെയാ ലാസ്യവും ഗോഷ്ഠിയും
കണ്ടറിഞ്ഞീടവേ കേട്ടറിഞ്ഞീടവേ കാണുന്നു
ഞാന്‍ നിന്നെന്‍ കണ്ണാടി രൂപമായ്‌.

കവിത No:5 കാവാലം ശശികുമാര്‍

അറിവോണം (കവിത)
-------------------------
കാവാലം ശശികുമാര്‍ 

ഇതിഹാസം
വാക്കു മുറിച്ചില്ലാ ബലി,യപ്പോൾ
മൂന്നടിഭൂമിയളന്നൊരു കുറിയോൻ
മൂന്നാം തൃക്കാൽ വച്ചതു നിറുകയിലതിലോ
ബലിയും ദാനവുമൊന്നായ്ത്തീന്നൂ-
ബലിദാനത്തിൻ വിസ്മയ ചരിതം
പഠിക്കാപ്പാഠങ്ങൾ
മാവേലിനാട്ടിലെ മാനുഷരെല്ലാരും
ഒന്നുപോലെന്നെല്ലാം ചൊല്ലിയിട്ടും
മണ്ണുചോദിച്ചതും മണ്ണുത്യജിച്ചതും
മണ്ണു ചതിച്ചതും വിണ്ണു നാണിച്ചതും
കണ്ണിലൊതുങ്ങുന്ന കാഴ്ചയായിട്ടുമീ-
മണ്ണിനെച്ചൊലി വഴക്കടിപ്പൂ ചിലർ
ഓണം ഇന്ന്
മാവേലിപ്പുണ്യം പാടീ
തറവാട്ടിലെ ഓണവും
തുടങ്ങീ സദ്യതീർന്നപ്പോൾ
ഭാഗംവപ്പിന്റെ ചിന്തകൾ
അമ്മ മക്കളൊടേറ്റേറ്റു
ചേട്ടൻ സോദരനോടുമേ
പാവമച്ഛൻ ഭിത്തിയിന്മേൽ
ചിത്രമായ് തൂങ്ങി വിങ്ങിയോ
ഓണത്തല്ലായിയാഘോഷം
പൂരപ്പാട്ടിന്നകമ്പടി

കിളിപ്പാട്ട്
കിളിക്കൂട്ടിലെ തത്ത ചോദിച്ചൂ-
കുറിയ വാമനനെത്ര ചോദിച്ചൂ?
ഉത്തരം- വെറും മൂന്നടി
വലിയ തമ്പുരാനെത്ര വേണ്ടി വന്നൂ?
- വെറും ആറടി
മൌനത്തിനിടെ ഓലക്കുട ഞരങ്ങി-
ഇദം ന: മമ:

കവിത NO:4 രാജേഷ്‌ നായര്‍

എന്‍റെ പ്രണയം

രാജേഷ്‌ നായര്‍  
അറിയുന്നു നിന്‍ സ്പര്‍ശമെന്‍-
കണ്ണിമകളടയുന്തോറും,

കാതോര്‍ക്കുന്നാ
സ്വരമെന്നിലണയും
നിമിഷത്തിനായി
കാതിരിക്കുമെന്‍മന -
മറിയാതെപോയോ നീ ..?

കരയാതെ ചിരിക്കാതെ -
യിന്നീമനം
ചിത്തഭ്രമത്തിലെന്ന -
പോലാകുന്നു ....,


ഇനിയും പൊഴിയാത്ത
സ്നേഹപൂക്കള്‍
കൊണ്ടൊരു പൊന്നോണ
പൂക്കളംതീര്‍ക്കാം നിനകായ്,

അറിയാതെയീ
നൊമ്പരം നിന്‍മിഴികള്‍
നനച്ചുവെങ്കിലാനനവില്‍
ചുട്ടു പൊള്ളുന്നതെന്‍

ഹൃദയമെന്നുമേ....,
നീവരുന്നൊരാസുന്ദര-
നാളിലാ സുകൃതത്തിനായി

കാത്തിരിപ്പൂ ഞാന്‍ ,
ഇനിയുമെന്‍
ചാരത്തെത്തുകില്ലെങ്കില്‍
വരിക്കുമീ ദേഹം
മരണത്തെ,യെങ്കിലും
പ്രണയരൂപമണിയുന്ന ദേഹി 
നിനക്കായവശേഷമാകും  .... 

കവിത NO:3 ഷൈലന്‍ നായര്‍

പരമാത്മാവ്
-----------------------------------
ഷൈലന്‍  നായര്‍ 

കര്‍മ്മത്തിന്‍ ഫലവും ഭുജിച്ചു ദിനവും
എണ്ണിക്കൊള്ളുന്നു മമ നിമിഷമെങ്കിലും
ദെണ്ണിപ്പിക്കാതെയിവനെ തവ പാദ്ത്തിങ്കല്‍
ഒന്നിപ്പിക്കനിട വരുത്തുക ക്രുപാ നിധേ.
ഭുവനതില്‍ മായയില്‍ ഭ്രമിചു മാനുഷര്‍
സംബത്തിന്‍ പിറകേ കുതിച്ചിടുന്നു വെരുതെ
മിഴി ചിമ്മും നേരത്തിലൊടുങിടുന്നു ജന്മം
തവ നാമംതന്നെ ശരണമിവനുമഹിയില്‍.
കാണുന്നു ഭവ വൈഭവങള്‍ ക്ഷിതിയില്‍
മറ്ഉന്നു കുബേരനും കുചേലനായൊരുനാള്‍
ആത്മാവില്‍ നിറയുന്ന ഭവാന്ടെ ക്രുപാ കടാക്ഷം
ഓര്‍ക്കുന്നില്ലൊരിക്കലുമൊരാളുമുലകിലീ ജന്മകാലം.
ഓര്‍ക്കതൊരിക്കലടിയേറ്റു തളര്‍ന്നിടുംബോള്‍
കീര്‍ത്തിക്കുന്നു സുഖത്തിനായ് ജഗദീശ നാമം.
ചേറ്ഇല്‍ നിന്നു വിടര്‍ന്നിടുന്നു നളിനം
ചേറ്ഇല്‍ നിന്നിഹ സ്രുഷ്ടിയായ് സകലവും
ചേറ്ഇലേക്കു ലയിക്കു മൊരുനാളില്‍
ഒന്നിനും ഒരു സ്തിരതയും ഇല്ലയീയുലകില്‍.
ആത്മാവിന്നുടെ വാസമായ ഹ്രുദയ മതിനെ
കാത്തീടണം ശുദ്ധി വരുത്തി ദിനവും
പാപത്തിന്‍ കറയേറ്റിടതിരിപ്പനായ്
പ്രമാത്മാവിനെ സ്മരിച്ചീടുക സര്‍വ്വരും.

കവിത No:2 രഞ്ജിത്ത് ബാലകൃഷ്ണന്‍

കാലം കറുപ്പിച്ച സ്മൃതിപഥത്തിലൂടെ
-------------------------------------
 രഞ്ജിത്ത്  ബാലകൃഷ്ണന്‍ 



ചരിത്രം ചിലലെടുത്ത പാതകളിലേക്ക്
ഊളയിട്ടപ്പോള്‍
ചിരിയും ചുവപ്പും ഉപ്പും തേച്ച
കുറച്ചു കടലാസ് കഷണങ്ങള്‍

ഓര്‍മ്മയുടെ ചെമ്പുതാളുകള്‍
രാകിരാകി ഊതിപ്പടര്‍ത്തിയ ,
ചീര്‍ത്ത പുകമണ്ഢലങ്ങളില്‍ പാര്‍ക്കുന്ന
സൌരഭ്യം തൂകുന്ന
സ്മൃതിസഞ്ചയം
..............................
..............
ഒടുങ്ങാത്ത ആര്‍ത്തിയില്‍ ,
ഇരുതലയെത്താത്ത  ചേലയില്‍,
തീക്കനല്‍ ചാരം പുതഞ്ഞൊരടുക്കളയില്‍,
ചാണകം മണക്കുന്ന
നെടുന്തൂണ് പാകിയ
 ചെറ്റയില്‍  തീര്‍ത്ത
സന്തോഷ ധാരകള്‍.

ചീകി വെടിപ്പാര്‍ന്നു
വരഞ്ഞിട്ട മുറ്റത്തിന്‍
കോണില്‍,കൂനി ചിരി തൂകുന്ന  മുത്തശ്ശി...
അതിന്‍ മധ്യത്തില്‍ വിളങ്ങിടും
സമത്വതിന്‍ പൂക്കളം.

നാട്ടുമാവിന്‍ ദളം തീര്‍ത്ത
 ചിത്രങ്ങള്‍
മായ്ച്ചു പാഞ്ഞിടും
കാറ്റിന്‍ കലമ്പല്‍...

മരണം മണക്കും തെക്കിനിത്തിണ്ണയില്‍
മൃദുഹാസം തൂകുന്ന മുക്കുറ്റി,
അന്ചിത ശ്വേതഞ്ചാല തുമ്പ
(തത്വത്തില്‍ പ്രകൃതിയുടെ
"വൈരുദ്ധ്യാത്മക ഭൌതികത "?)
വര്‍ഷം കടാക്ഷിച്ചു
മുള പൊട്ടി
കൺപാര്‍ത്തു
കാതോര്‍ത്തു
നാളെയിലേക്കുയരും തുടിപ്പുകള്‍

അര്‍ക്കദീപ്തിയില്‍
കുചേലവൃന്ദത്തിന്റെ
കലർപ്പേതുമില്ലാത്ത
ആര്‍പ്പും തിമിര്‍പ്പും
"ആര്‍പ്പോയ്....ഇർറോ.....ഇർറോ...."
........................................................................
ആധുനികതയുടെ പുക പറ്റി,
ഇരുളിച്ച ചിന്തകളില്‍
മറ പറ്റി മങ്ങാതെ നില്‍ക്കുന്ന സ്മരണകള്‍...

നീരും നിലാവും,
നിളതന്‍ രവങ്ങളും,
നിറമാര്‍ന്ന പ്രകൃതിയും

രുധിരം കുടിക്കുവാന്‍
വെമ്പുന്ന എന്റെയും
അത് കണ്ടു
കയ്യടിച്ചീടുന്ന നിന്റെയും,
കാഴ്ച തന്‍ കോണില്‍
നീര്‍വറ്റി
എല്ലുന്തി
മണലിന്‍ കരിമ്പടം
വാരിപ്പുതച്ചിടും
"നിള"

അത് തീര്‍ത്ത സങ്കട പര്‍വ്വമൊതുക്കി ഞാന്‍,
ആളിപ്പടരുന്ന
നഷ്ടമാതൃത്വത്തിന്റെ ,
സന്തപ്ത പിതൃത്വത്തിന്റെ,
സത്തയില്ലാതായ മനുഷ്യത്വത്തിന്റെ,
അഗ്നിയില്‍
പരിഭവമേതുമില്ലാതെ
എരിഞ്ഞൊടുങ്ങീടട്ടെ

പശ്ചാത്തലത്തില്‍
ഉയര്‍ന്നു കേള്‍ക്കുന്നിതാ....
യുവ കോമാളി കൂക്കലുകള്‍.....
"ഓ യേബഡ്ഡീ....
കമോണ്‍...ലൗഡ് ലി......
ആഴ്പ്പോയ്....യിഴ്ഴോ...യിഴ്ഴോ...."

(അനുബന്ധം:
"കണ്ണടയില്‍ കവി കണ്ടത് ,
മാവില്‍ കെട്ടിയ കയറിന്‍ തുമ്പില്‍
കഴുതുടക്കി ഊയലാടുന്ന
സംസ്കൃത സമൂഹമാകണം...")

കവിത No:1 ശാന്ത മേനോന്‍

സ്ത്രി 
------------------------------
ശാന്ത മേനോന്‍



മനശ്ശക്തിതന്‍ കനല്‍ ചിന്താല്‍
ജന്മം സ്പുടം ചെയ്ത്
സ്ത്രിയെന്ന പുണ്യാഭിമാന-
ദ്വജമേറി അമ്മയായ്
ആര്‍ദ്ര മനസ്സിന്നുടയോളുമായ്
പാര്‍വണം നെഞ്ചില്‍ നിറച്ച്‌
മിഴികള്‍ നിറക്കാതെ നിന്നവള്‍
നിശ്ചയ പൊരുളിന്‍റെച്ചായയില്‍.
പെന്‍ കരുത്തിന്‍ സ്ഫുലിംഗങ്ങള്‍
ആളുന്ന തീക്ഷ്ണമാം നയനങ്ങളോടെ
മുള്‍പാതയില്‍ പാദങ്ങളിടറാതെ
ഭൂമിപോല്‍ സര്‍വം സഹയായി
പ്രയാണം തുടരുവോളല്ലോ
സ്ത്രിയെന്ന ശക്തയും സത്യവും.

KATHA NO 10 [ ѕнαмηα∂ sιвєяια ]


വളപ്പൊട്ടുകള്‍....

മഴത്തുള്ളി •••» ഫ്രെയിമിലെ ചാറ്റല്‍മഴ •••»  [ ѕнαмηα∂ sιвєяια ]



  പുഴക്കരയിലെ മണല്‍ തിട്ടയില്‍ തണുത്ത കാറ്റേറ്റ് ഇരിക്കുമ്പോഴും
വളപ്പൊട്ടുകളെ കുറിച്ച് ആയിരുന്നു അവന്‍റെ ചിന്ത....
എം. ടി യുടെ കഥയിലെ വളപ്പൊട്ടുകളുടെ പരാമര്‍ശ ഭാഗത്തിനു തന്‍റെ
ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ച് അവന്‍ അത്ഭുതപ്പെടുമായിരുന്നു.....

സംശയങ്ങള്‍ക്ക് അപ്പുറമുള്ള ചില സത്യങ്ങളെ അവന്‍ തിരിച്ചറിഞ്ഞു....
ഒരു പിടി മണല്‍ വാരി അവന്‍ പുഴ വെള്ളത്തിലേക്കെറിഞ്ഞു....
തീറ്റയെന്ന ധാരണയില്‍ ഉയര്‍ന്നു വരുന്ന ചെറു മീനുകളെ നിലാവെളിച്ചത്തില്‍
ചലിക്കുന്ന നിഴലുകളായി കണ്ടു....

പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങിന്‍ തലപ്പുകള്‍ ക്കിടയിലൂടെ പൂര്‍ണ ചന്ദ്രന്‍റെ
പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു....
പുഴയിലെ ചെറു ഓളങ്ങളില്‍ തട്ടി ജീവിത ചിത്രങ്ങളുടെ മിഴിവ് നശിക്കുന്നുണ്ടായിരുന്നു...
മാറോടടുക്കി പിടിച്ച വളപ്പൊട്ടുകള്‍ ആരും കാണാതെ പുഴയുടെ പിന്നാം പുറത്തുള്ള
പുഴയിലേക്ക് വലിച്ചെറിഞ്ഞ കൗമാരക്കാരന്‍റെ വിഭ്രാന്തിയും ഇന്നലെയെന്നത് പോലെ
അവനറിഞ്ഞു.... കൗമാരവും യൗവനവും കഴിഞ്ഞു പുഴ ഒഴുകുകയായിരുന്നു.
രാവ് നീണ്ടപ്പോള്‍ അവന്‍ പുഴക്കരയില്‍ നിന്ന് എഴുന്നേറ്റു നടന്നു....

തെരുവ്:-
സത്യങ്ങളുടെ ദൂരക്കാഴ്ചകള്‍ നിറഞ്ഞ സമൂഹത്തിലെ ചവറ്റു കൂനകള്‍....
പീടിക കോലായില്‍ അന്തിയുറങ്ങുന്നത് തെരുവിന്‍റെ ആത്മാക്കള്‍.
അവന്‍റെ ജീവിതം ആരംഭിക്കുന്നത് ഇവിടെ.
അവന്‍ അവളെ കണ്ടു മുട്ടിയതും ഇവിടെ തന്നെ.
സംസ്കാരത്തിന്‍റെ നാല്ച്ചുമരുകളുടെ തളയ്ക്കപ്പെടാത്ത ജീവിതങ്ങളുടെ തട്ടകമാണ് തെരുവ്....

അവന്‍:-
സമൂഹത്തിന്‍റെ പകല്‍ വെളിച്ചത്തിലേക്കിറങ്ങി ചെന്നിട്ടില്ലാത്ത തെരുവില്‍
പിറന്ന കലാകാരന്‍.
വിശപ്പിന്‍റെ നിശബ്ദമായ നിലവിളി പൊങ്ങുന്ന വഴികളിലൂടെ നടന്നു തെരുവിന്‍റെ
ആത്മാവ് ക്യാന്‍വാസില്‍ ആക്കുന്ന ചിത്രകാരന്‍.
ചില്ലുകൂടാരങ്ങള്‍ക്ക് ഉള്ളിലിരുന്നു പാവപ്പെട്ടവന്‍റെ ജീവിതമെഴുതുന്ന ബ്യുറോക്രാറ്റുകളെ
നിറഞ്ഞ മനസ്സോടെ നോക്കിക്കാണ്ന്നവന്‍.
അറപ്പോടെ അകന്നു നില്‍ക്കുന്നവരെ നോക്കി പൊട്ടിച്ചിരിക്കുന തെളിഞ്ഞ ബുദ്ധി.
പക്ഷെ!!!
ഓര്‍മയിലെ വളപ്പോട്ടുകളെ വേദനയായി കൊണ്ടു നടക്കുന്നവന്‍.....

അവള്‍:-
പുഴക്കരയിലെ ഒരു മണല്‍ക്കൂനയ്ക്ക് കീഴില്‍ ഉറങ്ങുന്നവള്‍.
തെരുവിന്‍റെ ഇന്നലെകളുടെ ജീവന്‍റെ തുടിപ്പ്.
അവനു വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ പകര്‍ന്നു നല്‍കിയവള്‍.....
പാതി വഴിയില്‍ മുറിഞ്ഞു പോയ സുന്ദര സ്വപ്നം.....

ചിത്രങ്ങള്‍:-
ക്യാന്‍വാസില്‍ വാര്‍ന്നു വീഴുന്ന അവന്‍റെ ആത്മാവ്.
ജീവിതത്തിന്‍റെയും പ്രണയത്തിന്‍റെയും തിരുശേഷിപ്പുകള്‍.
വളപ്പൊട്ടുകളുടെ സൗന്ദര്യത്തെ ഉദാത്തവല്‍ക്കരിക്കുന്ന പ്രതീകങ്ങള്‍.
പ്രസിദ്ധമായ ആര്‍ട്ട്‌ ഗാലറികളില്‍ വിശ്വ വിഖ്യാത രചനകള്‍ക്കൊപ്പം നില കൊള്ളുന്നു....
ലോകത്തിന്‍റെ കണ്ണില്‍ അഞ്ജാതമായ ചിത്രകാരന്‍റെ അത്ഭുത സൃഷ്ടികള്‍....

പുഴ:-
പ്രണയത്തിന്‍റെയും ജീവിതത്തിന്‍റെയും ഇണകളെ കൂട്ടിയിണക്കുന്ന കണ്ണി.
സ്നേഹത്തിന്‍റെ ഒരിക്കലും വറ്റാത്ത കണ്ണുനീര്‍.
വളപ്പൊട്ടുകളെ ഉള്ളിലേറ്റ് വാങ്ങിയ അവന്‍റെ ചിത്രങ്ങളിലെ പ്രധാന കഥാപാത്രം.
അനാഥനായ അവനെ സനാഥനാക്കുന്ന ആള്‍രൂപം.
ഉറവ വറ്റാത്ത പ്രകൃതിയുടെ സ്നേഹത്തിന്‍റെ ഒഴുക്ക്....

കാലം:-
നീണ്ട ജീവിതപാതയിലെ അവഗണിക്കാനാവാത്ത സാന്നിധ്യം.
അവനിലെ കലാകാരന് അനുഭവങ്ങളുടെ നിറസന്ധ്യകള്‍ നല്‍കിയത്
കാലത്തിന്‍റെ കൈവഴികള്‍....
മയിപ്പീലിതണ്ടിന്‍റെ സൗന്ദര്യത്തെ തന്‍റെ ജീവിതത്തിലേക്കാവാഹിച്ചത്
കാലമെന്നവന്‍ വിശ്വസിക്കുന്നു.
വളപ്പൊട്ട്‌ വീണുടയുന്ന നേര്‍ത്ത ശബ്ദം അവനെ കേള്‍പ്പിച്ചതും കാലമായിരുന്നു.
അനന്തമായ യാത്രയാണ്‌ കാലം....


തെരുവ് ശാന്തമാണ്‌....
രാവിനു കടുപ്പമേറുന്നു.
അരണ്ട വെളിച്ചത്തില്‍ പൂര്‍ണ്ണമാകാത്ത ചിത്രത്തിന് മുകളിലൂടെ
അവന്‍റെ വിരല്‍തുമ്പിലെ ബ്രഷ് ചലിച്ചു കൊണ്ടിരുന്നു.
നിറങ്ങള്‍ ക്യാന്‍വാസില്‍ വര്‍ണ വിസ്മയം സൃഷ്ടിച്ചെങ്കിലും അവന്‍റെ മുഖം
അസ്വസ്ഥമായിരുന്നു.
അല്പ്പം മാറി നിന്ന് ചിത്രം വീക്ഷിച്ചെങ്കിലും ആത്മ സംതൃപ്തിയുടെ വെളിച്ചം മങ്ങിയിരുന്നു.
മറ്റുള്ളവയുടെ നിഴലുകള്‍ അല്ലാതെ പുതിയതൊന്നു അവനു ഇവിടെ കണ്ടെത്താനായില്ല.
ചിത്രത്തിലേക്ക് തുറിച്ചു നോക്കിയിരുന്ന അവന്‍റെ മുഖത്തേക്ക് രോഷം ഇരച്ചു കയറി.
കോപാന്ധനായ അവന്‍ നിറക്കൂട്ടുകലെടുത്തു ക്യാന്‍വാസിലേക്ക് കമഴ്ത്തി.
അത് മറിച്ചിട്ട ശേഷം നിലത്തിട്ടു ചവിട്ടി.
കലിയടങ്ങാതെ അതിനു തീ കൊളുത്തി.
മുറിയില്‍ പുക നിറഞ്ഞപ്പോള്‍ അവന്‍ പുറത്തിറങ്ങി നടന്നു.
ഉള്ളിലുള്ളതെല്ലാം പകര്‍ത്തി കഴിഞ്ഞുവെന്ന സത്യം അവന്‍ തിരിച്ചറിയുകയായിരുന്നു....

മനസ്സ് ഒഴിഞ്ഞ ക്യാന്‍വാസ് പോലെ ശുന്യമായിരുന്നു.
മരിച്ചു പോയ രൂപങ്ങളുടെ ആത്മാക്കളെ പേറിക്കഴിയാനാവാത്ത
തിരിച്ചറിവില്‍ ഒരു ദേശാടനത്തിന്‍റെ സാധ്യതകളെക്കുറിച്ച് അവനാലോചിച്ചു.
ഇരുട്ടിലൂടെ നടന്നവന്‍ പുഴക്കരയിലെ അവളുടെ കുഴിമാടത്തിനരികിലെത്തി,
നിശബ്ദമായി പ്രാര്‍ത്ഥിച്ചു.
പാതിയടഞ്ഞ മിഴികളില്‍ നിന്നും കൊഴിഞ്ഞു വീണ കണ്ണുനീര്‍തുള്ളികള്‍
വിയോഗത്തിന്‍റെ മുറിവുണങ്ങാത്ത മനസ്സില്‍ നിന്നും പൊടിഞ്ഞ ചോരത്തുള്ളികളായിരുന്നു.
 സ്വാന്തനത്തിന്‍റെ  അദൃശ്യ കരങ്ങള്‍ ഹൃദയത്തെ തഴുകിയപ്പോള്‍ അവന്‍ പുഴക്കരയിലേക്ക് നടന്നു.

ഓര്‍മകളില്‍ ഒരിക്കലും മറക്കാത്ത വളപ്പൊട്ടുകളുടെയും അതിന്‍റെ ജ്വലിക്കുന്ന സൗന്ദര്യത്തേയും
ആത്മാവിലേറ്റ് വാങ്ങിയ പുഴ ശാന്തമായിരുന്നു.....

KATHA NO 9 വീണ നമ്പ്യാര്‍

നിയോഗം വീണ നമ്പ്യാര്‍
*************
"സുബ്രഹ്മണ്യപെരുമാളേ  രക്ഷ രക്ഷ! "
ഉച്ച ശീവേലി കഴിഞ്ഞു നാരായണന്‍പോറ്റി നട അടച്ചു. നാമജപം കേട്ടാണ് അയാള്‍ അങ്ങോട്ട്‌ ശ്രദ്ധിച്ചത്. അപ്പളാണ് അവിടൊക്കെ തൂത്തുവാരണ അമ്മാളുട്ടിമ്മയെ കണ്ടത്. ഉടനെ അങ്ങോട്ട്‌ നടന്നു പോറ്റി. "ന്താ അമ്മാളുട്ടിയമ്മേ പോവാറായില്യെ? "ഇന്ന് ഓണായിട്ട് ന്തിനേ എനിം നിക്കണേ.  മോനവിടെ ഒറ്റയ്ക്കല്ലേ! ഇന്നെങ്കിലും നേരത്തെ ചെല്ലൂ." "ദാ... കഴിഞ്ഞു. പോവായി. നമുക്കെന്നും ഓണല്ലേ പോറ്റിയങ്ങുന്നെ! ഇവിടുന്നു പടച്ചോറും പായസോം കൊണ്ടോവും. അപ്പൊ പിന്നെ ന്നും സദ്ദ്യന്നെ! മാത്രോല്ല അവനറിയാം അമ്മ വരണ നേരോം കാലോം! ഞാനൊന്നു ശുദ്ധിയായിട്ടു വരാട്ടോ. " ഇതും പറഞ്ഞു അമ്മാളുട്ടിയമ്മ അടിച്ചുകൂട്ടിയതൊക്കെ വാരിക്കളഞ്ഞു ചൂല് ഓഫീസില്‍ കൊണ്ടെച്ചു കുളത്തില്‍പോയി കാലും മുഖോം കഴുകി എത്തി. എപ്ലത്തേം പോലെ നിവേദ്യം പുറത്തു വച്ചിരിക്കണുണ്ടായിരുന്നു.  
"പെരുമാളേ.. ഞാന്‍ പോണുട്ടോ. ഇന്ന് ആരേം സങ്കടപ്പെടുത്തല്ലേ!" അടച്ച നടയിലേക്കു നോക്കി കൈകൂപ്പി കണ്ണടച്ച് അത്രേം പറഞ്ഞു നടന്നു അവര്‍. 17 വര്‍ഷാവണു അമ്മാളുട്ടിമ്മ ആ അമ്പലത്തിലെ കഴകക്കാരിയായിട്ടു. ഈ 17 വര്‍ഷത്തിലും അവര്‍ ഇതന്നെയേ  പ്രാർത്ഥിച്ചു കേട്ടിട്ടുള്ളൂ.  ഒരു ഓണത്തിനു 3 വയസ്സുള്ള ഒരു കുഞ്ഞിനേം എടുത്തു ഈ നാട്ടില്‍  എത്തിപ്പെട്ടതാ അവര്‍. അന്ന് മുതല്‍ ആ അമ്പലത്തിലുണ്ട് അവര്‍.  
നിവേദ്യം കൂടേലാക്കി പുറത്തു കടന്നപ്ലാണ് അമ്പലത്തിനു നേരെ നടന്നടുക്കുന്ന ഒരാളെ കണ്ടത്. നന്നേ അവശനായിര്ന്നു അയാള്‍. ഈ ദേശക്കാരനല്ലെന്നു ഒറ്റനോട്ടത്തില്‍ വ്യക്തം. കണ്ടപാടെ അമ്മാളുട്ടിയമ്മ ചോദിച്ചു  "എവിടുന്നേ വരണേ? വല്ലാതെ വൈകീലോ. നട അടച്ചൂട്ടോ. ഇനി 5 മണിക്കേ തുറക്കൂ." "അയ്യോ ഇനി ന്താ ചെയ്യാ! ഞാന്‍ എറണാകുളത്തുന്നു വരുവാ!"  പരവേശംകൊണ്ട് അയാള്‍ അവിടെ തളര്‍ന്നിരുന്നു! എനിയ്ക്ക് ഈ ഏലസ്സൊന്നു പൂജിച്ചു കിട്ടണായിര്ന്നു. ന്റെ മോന്റെ ഒപ്പറേഷനാ ഈ വരണ 15 നു. നാരായണന്‍ പോറ്റി ഏലസ്സ് ജപിച്ചു പൂജിച്ചു തന്നാല്‍ ല്ലാ തടസ്സോം നീങ്ങുംന്നല്ലേ വിശ്വാസം." ഉടനടി അമ്മാളുട്ടിയമ്മ അത് തിരുത്തി. "അത് വിശ്വാസല്ല, തികഞ്ഞ യാഥാർത്ഥൄ൦. അറിയോ ചെറുപ്രായത്തിലന്നെ പോറ്റിയങ്ങുന്നിനു പെരുമാളിന്റെ ദര്‍ശനം കിട്ടിട്ടുള്ളതാ!  പക്ഷെ ഇയാള്‍ നന്നേ വൈകിരിക്കണുലോ. മാത്രോല്ലാ ഉച്ചപൂജ കഴിഞ്ഞാല്‍ പിന്നെ ഏലസ്സ് പൂജിക്ക്യ പതിവില്യാലോ! കൂടാതെ ഇന്ന് ഓണല്ലേ!" നിരാശനെപ്പോല്‍ അയാള്‍ പറഞ്ഞു.. "ഞാന്‍ എവിടേം വൈകീട്ടാണ് അമ്മ്യാരെ!" വീണ്ടും അമ്മാളുട്ടിയമ്മ തിരുത്തി. "അയ്യോ ഞാന്‍ അമ്മ്യാരല്ലാട്ടോ. അമ്മാളുട്ടിന്നാ പേര്. വിരോധോല്യാച്ചാ ഓപ്പോളേന്നു  വിളിച്ചോളൂ. ഇനി ന്താ ചെയ്യാ? 15 നു ഇനി രണ്ടീസോല്ല്യെ? നാളെ പോയാലും എത്താലോ! നിങ്ങള്‍ നന്നായി ക്ഷീണിക്കേം ചെയ്തിരിക്കണു. ഒരു കാര്യം ചെയ്യൂ.. ന്റെ കൂടെ പോന്നോളൂ. ന്റെ വീട്ടില്‍  ഉള്ള സൌകര്യത്തില്‍ തങ്ങാം. ന്റെയില്‍ നിവെദ്യോണ്ട്. ഒള്ളത് കൊണ്ട് നമുക്ക് ഓണാക്കാം. ന്താ?  " "ഏയ്‌.. അത് വേണ്ട. ഞാന്‍ ഇവിടെ എവിടെങ്കിലും തങ്ങിക്കോളാം." അയാള്‍ പറഞ്ഞു. "ഇവിടെ എവിടെ താങ്ങാനാ? നട അടച്ചാ ചുറ്റമ്പലത്തില്‍ ആര്‍ക്കും പ്രവേശനോല്യ.  മാത്രോല്ല ഇതൊരു നാട്ടുംബുറല്ലെ! പുറത്തു തങ്ങാനുള്ള സൌകര്യോന്നുല്യ. നാളെ നിര്‍മാല്യം കുളിച്ചുതൊഴുതു ഏലസ്സും വാങ്ങിപ്പോയ്ക്കോളൂ. ആ ബാഗ് ങ്ങട്ട് തരൂ." അയാള്‍ക്ക്‌ ന്തെങ്കിലും മിണ്ടാന്‍ കഴിണതിനുമുന്നെ ഇതും പറഞ്ഞു ആ ബാഗും വാങ്ങി നടന്നു അവര്‍. ഏതോ പ്രേരണ പോലെ അയാളും അവരെ അനുഗമിച്ചു. ചെറിയൊരു മൌനം വന്നപ്ലന്നെ അമ്മാളുട്ടിയമ്മ ആ മൌനം ഭേദിച്ചു.  "ആട്ടെ ന്താ മോന് ദീനം? മോന്റെ അമ്മ?" "ഞാനൊരു പാപിയാ ഓപ്പോളേ. ന്നെ സ്നേഹിക്കാനും എനിയ്ക്ക് സ്നേഹിക്കാനും ഈ ലോകത്ത് ന്റെ മോന്‍ മാത്രേള്ളൂ നിയ്ക്ക്! ഞങ്ങളെ സ്നേഹിച്ചു കൊതി തീരണൈനു മുന്നേ എന്റെ സാവിത്രി ഞങ്ങളെ വിട്ടുപോയി. ഇപ്പൊ ഇതാ.. ഹൃദയത്തില്‍ ദ്വാരത്തിന്റെ രൂപത്തില്‍ 5 വയസ്സുള്ള എന്റെ മോന്റെ ആയുസ്സിനും ദൈവം അളവ് കുറിച്ചിരിക്കണു!" അത് പറേമ്പോ ഗദ്ഗദം കൊണ്ട് അയാള്‍ടെ വാക്കുകള്‍ മുറിയുന്നുണ്ടായിരുന്നു! "എങ്ങനെയാ അയാളെ സമാധാനിപ്പിക്ക്യ ന്നറിയാതെ അമ്മാളുട്ടിയമ്മ വിഷമിച്ചു. "ന്റെ പെരുമാളെ സങ്കടപ്പെടുത്തല്ലേ.." ന്നിട്ട് അയാളോടായി പറഞ്ഞു  "ദു:ഖങ്ങള്‍ തീര്‍ക്കണ പെരുമാളാട്ടോ. അകമഴിഞ്ഞ് വിളിച്ചോളൂ. ല്ലാം നേരെയാകും. ഞാനും പ്രാർത്ഥിക്കാം. അറിയോ.. ഒരാളും തുണയുല്യാതെ ഈ കരയില്‍ എത്തിപ്പെട്ടതാ ഞാനും ന്റെ മോനും. അന്ന് മുതല്‍ ഞങ്ങള്‍ക്ക് തുണയാ ഈ പെരുമാള്‍. ഒരല്ലലും ല്യാതെയാ പെരുമാള്‍ ഞങ്ങളെ നോക്കണേ. ന്നാലും ഈ ലോകത്ത് നടക്കണ ഓരോന്ന് കാണുംബ്ലും കേക്കുംബ്ലും ഞാന്‍ പെരുമാളിനോട് പിണങ്ങുംട്ടോ. അവരാണെങ്കില്‍  വര്‍ത്താനം പറേമ്പോ ആസ്മ ശല്യത്തില്‍ ഇടയ്ക്കിടെ വലിക്കുന്നുണ്ടായിര്‍ന്നു.  എങ്കിലും ആ നല്ല മനസ്സിന്റെ ചുറുചുറുക്ക് അയാളില്‍ ഊര്‍ജ്ജം പകര്‍ന്നു. 
10 മിനിട്ട് നടന്നപ്ലെക്കും അവര്‍ ആ ചെറിയ വീട്ടിലെത്തി. "മോനെ രഘുരാമാ" ന്നു നീട്ടി വിളിച്ചുകൊണ്ട് അമ്മാളുട്ടിയമ്മ അകത്തേക്ക് കേറി.  "കേറി വരൂട്ടോ" അവര്‍ അയാളെ സ്വീകരിച്ചു. "ഇരിക്കൂട്ടോ"  അകത്തു കേറിയപ്ലന്നെ  ചുമരില്‍ നിറച്ചും ജീവന്‍ തുടിക്കണ ചിത്രങ്ങള്‍ കണ്ടു അയാള്‍ അത്ഭുതപ്പെട്ടു! ല്ലാം ദേവീ-ദേവന്മാര്ടെ മനോഹര ചിത്രങ്ങള്‍! യേശുദാസും ചിത്രയും വരെ അക്കൂട്ടത്തിലുണ്ട്.   "ഈ കുട്ടി ഇതെവിടെയാ പോയി കിടക്കണേ! മോനെ.. ഊണ് കഴിക്കേണ്ടെ.. ദാ.. അമ്മെത്തിട്ടോ." അമ്മാളുട്ടിയമ്മേടെ ആ വാക്കുകളാണ് അയാളെ പരിസരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.  "ഈ ചിത്രങ്ങള്‍?? " അയാള്‍ ചോദിച്ചു. "ഇതൊക്കെ ന്റെ മോന്റെ കരവിരുതാണ് ട്ടോ. മോന്റെ പ്രധാന വിനോദം ചിത്രം വരയന്നെയാ!" അത് പറേംബ്ലും അവരില്‍ പ്രത്യേകിച്ചൊരു ഭാവമാറ്റൊല്ല്യ ന്നത് അയാള്‍ ചിന്തിച്ചു!  'ഒരു പക്ഷെ ഈ ചിത്രങ്ങള്ടെ സൌന്ദര്യം അവര്‍ക്ക് ശരിയായി ആസ്വദിക്കാന്‍ പറ്റീണ്ടാവില്ല!' രവിവര്‍മ്മ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നു ആ ചിത്രങ്ങളിലേക്ക് അയാള്‍ വീണ്ടും വീണ്ടും കണ്ണോടിച്ചു. അപ്പോളാണ് മുറ്റത്തൂടെ ന്തോ ഉരുളുന്നത് കേട്ടത്. അയാള്‍ പുറത്തേക്കു നോക്കി. ആ കാഴ്ച അയാളെ ഞെട്ടിച്ചു കളഞ്ഞു! 20 വയസ്സ് മതിക്കുന്ന ഒരാങ്കുട്ടി ചക്രം ഘടിപ്പിച്ച ഒരു പലകയിലിരുന്നു ഉരുണ്ടു വരുന്നു! രണ്ടു കാലും ഇല്ല! ആ കാഴ്ച കണ്ടു നടുങ്ങിപ്പോയി അയാള്‍! വളരെ അനായാസമായി ആ കുട്ടി പടവുകള്‍ വലിഞ്ഞു കേറി അകത്തെത്തി.  പെട്ടെന്ന് അപ്രതീക്ഷിതായി ഒരതിഥി യെക്കണ്ട്‌ ഒന്ന് സങ്കോചിച്ചു അവന്‍! അപ്ലെക്കും അമ്മാളുട്ടിയമ്മ അങ്ങട്ട് വന്നു. "മോനെ ഇന്ന് നമുക്കൊരു അതിഥി ണ്ട്ട്ടോ. വരൂ നേരം കുറെയായി. ഊണ് കഴിക്കാം." അവന്‍ അയാളെനോക്കി മധുരമായി പുഞ്ചിരിച്ചു! 'അമ്മയുടെ അതേ ഐശ്വര്യം ആ മോനിലുമുണ്ട്.' അയാള്‍ ഓര്‍ത്തു. അപ്ലെക്കും അമ്മാളുട്ടിയമ്മ ഒരു പലകയുമായി വന്നു അയാളെ നോക്കി ചോദിച്ചു "നിലത്തിരിക്കാന്‍ പ്രയാസാവോ? " "ഏയ്‌.. ന്ത് പ്രയാസം." ഇതും പറഞ്ഞു അയാള്‍ അവന്റടുത്തു   പലകയിട്ടിരുന്നു. ഒട്ടും താമസിയാതെ അവര്‍ ഇലയിട്ടു വിളമ്പിക്കഴിഞ്ഞിര്ന്നു. ആദ്യം അതിഥിയ്ക്ക് വിളമ്പാന്‍ പ്രത്യേകം ശ്രദ്ധിച്ചു അവര്‍. നിവേദ്യച്ചോറും പിന്നൊരു കാന്താരിമുളകും ഇലയില്‍ വെച്ചു. ഒരു ഭരണിയില്‍ തൈരും അടുത്ത് വച്ചു. "ഇന്ന് ഓണായിട്ട് ഇതേ തരപ്പെട്ടുള്ളൂ ട്ടോ. ക്ഷമിക്കണേ. ഞങ്ങള്‍ അമ്മയ്ക്കും മോനും ഇത് സദ്യാണെ!" അയ്യോ ഓപ്പോളേ ന്താ ഇങ്ങനൊക്കെ പറേണെ! ഇതെനിയ്ക്കു അമൃതാ.. അറിയോ! പ്രത്യേകിച്ച് അമ്പലത്തിലെ നിവേദ്യം!" അവര്‍ പിന്നേം അയാളെ ഊട്ടുന്നതില്‍ ശ്രദ്ധിച്ചു. "മോന്‍ എവിടെയായിര്ന്നു?" ശ്രദ്ധയോടെ ചിട്ടയായി ആഹാരം കഴിക്കണ അവനോടു അയാള്‍ കുശലം ചോദിച്ചു! "അവന്‍ മിണ്ടില്യാട്ടോ. ഞാന്‍ പോയാല്‍ ചിലപ്പോ വരയ്ക്കാന്‍ ഇറങ്ങും. അല്ലാച്ചാ ഈ പലകേം ഉരുട്ടി അപ്രത്തെ തൊടിയിലോ പാടവരമ്പത്തോ പോയിരിയ്ക്കും. മിണ്ടില്യാച്ചാലും ചെവിയ്ക്കു പതോന്നുല്ല്യട്ടോ. പെരുമാളിന് നന്ദി." അതും അയാള്‍ക്കൊരു വെള്ളിടി ആയിര്ന്നു! അത് പറേംബ്ലും അവരില്‍ പ്രത്യേകിച്ചൊരു ഭാവവും കണ്ടില്ല. അപ്ലും ആ കുട്ടി ചിരിച്ചുതന്നെ! അയാള്‍ പിന്നെ ഒന്നും ചോദിച്ചില്ല.      
ഊണ്കഴിഞ്ഞു മുറ്റത്തു ന്തോ ഓര്‍ത്തുനിന്ന അയാളെ അമ്മാളുട്ടിയമ്മേടെ വാക്കുകളാ ചിന്തയില്‍ന്നു ഉണര്‍ത്തിയത്! "ലേശം കിടന്നോളൂ  കുറെ യാത്ര ചെയ്തതല്ലേ! ഞാന്‍ പായ വിരിച്ചേക്കണു. അയാള്‍ക്കും ഒന്ന് കിടക്കണംന്നുണ്ടായിരുന്നു. എങ്കിലും ന്തൊക്കെയോ ചോദിക്കാന്‍ വെമ്പുന്നുണ്ടായിരുന്നു അയാള്‍. വെറുതെ ആ കുട്ടിയെ അവിടൊന്നു കണ്ണുകളാല്‍ പെരുതി. പക്ഷേ കണ്ടില്ല. ഒന്ന് നടു നിവര്‍ക്കാന്‍ അവിടെ ആകെണ്ടായിരുന്ന ആ കുഞ്ഞുമുറിയിലെ ബെഞ്ചുകള്‍ചേര്‍ത്ത കട്ടിലിലിരുന്നു അയാള്‍. അപ്ലാണ് ചുമരില്‍ മങ്ങിയ ഒരു പഴയചിത്രം ശ്രദ്ധയില്‍പെട്ടത്. ആ സമയം അമ്മാളുട്ടിയമ്മ ഒരു പാത്രത്തില്‍ വെള്ളവുമായി വന്നു. "ഊണ് കഴിഞ്ഞു വെള്ളം കുടിച്ചില്യാലോ.. ദാ കുടിച്ചോളൂ."  അതിനയാള്‍ "മകനെവിടെ?" ന്നു ചോദിച്ചായിരുന്നു മറുപടി പറഞ്ഞത്.  "അവന്‍ അപ്പ്രത്ത്‌ണ്ട്. ഇപ്പൊ കിളികള്‍ വെള്ളം കുടിക്കാന്‍ വരണ നേരാത്രേ! അവിടെ തോട്ടീല് ലേശം വെള്ളം വെക്കാറ്ണ്ടേ... അവിടെ അതും നോക്കി ഇരിയ്ക്കും കുറേ നേരം." വാതില്‍ക്കല്‍നിന്ന് ഇതും പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ അവരോടു ചുമരിലെ ആ ചിത്രംനോക്കി വീണ്ടും അയാള്‍ ചോദിച്ചു "ഒപ്പോളിന്റെ ഭര്‍ത്താവാണോ ഇത്?"  "അതേ. ന്നെ വിട്ടുപോയിട്ട് ഇപ്പൊ 18 വര്‍ഷാവണു."  അവരുടെ മറുപടിയില്‍ വീണ്ടും അയാള്‍: "എങ്ങനെയാ മരിച്ചേ?" ഒരു നെടുവീര്‍പ്പില്‍  അമ്മാളുട്ടിയമ്മേടെ മറുപടി വന്നു. "ന്തിനെ കഴിഞ്ഞതൊക്കെ വീണ്ടും കുത്തിപ്പൊക്കണേ! നിയ്ക്കത് ഓര്‍ക്കാന്‍ കൂടി ഇഷ്ടോല്യ. വെറ്തെ വേറൊരാള്‍ക്കും വിഷമാവാന്‍! " ഓപ്പോളിനു വിഷമാച്ചാ പറേണ്ടാട്ടോ. വിഷമങ്ങള്‍ കേള്‍ക്കാന്‍ ആളുണ്ടെങ്കില്‍ ആശ്വാസല്ലേ! ഞാന്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിച്ചേക്കൂ."  അയാള്‍ അങ്ങനെ പറഞ്ഞപ്ലെക്കും അമ്മാളുട്ടിയമ്മ പറഞ്ഞു "വിഷമിപ്പിക്ക്യെ.... അങ്ങനോന്നുല്യട്ടോ. ഇപ്പൊ ന്ത് വിഷമം. ല്ലാം ഒരു മരവിപ്പ് പോലെയേ തോന്നണുള്ളൂ." അയാള്‍ വീണ്ടും തുടര്‍ന്നു "മകനിത് ജന്മനാള്ളതാണോ?  നല്ല വൈദ്യരെയൊന്നും കണ്ടില്യെ?"  അപ്ലെക്കും അമ്മാളുട്ടിയമ്മേടെ കണ്ണ് നിറഞ്ഞു! "ന്താ ഞാന്‍ പറയാ! കുറേ കാണിച്ചു. കുറേ നാട്ടുകാരും സഹായിച്ചു. വീല്‍ ചെയെറൊക്കെ അവര്ടെ സഹായത്തില്‍ കിട്ടിര്‍ന്നു. പിന്നെ ഈ കൊച്ചു വീട്ടില്‍ അതെങ്ങനെയാ ഉരുട്ടാ.. അതോണ്ട് അവന്‍ പലകെമ്മ്ലന്നെ ജീവിച്ചു. മാത്രോല്ല ഇതാവുമ്പോ അവന്റെ പിറകെ നിയ്ക്ക് നടക്കേം വേണ്ട. പിന്നെ പൊയ്ക്കാല്  വെക്കാനൊക്കെ ശ്രമിച്ചു. പിന്നെ അവനും ഉത്സാഹം കാണിച്ചില്യ. ഇപ്പൊ പോണപോലെ പോയാ മതിന്നാ അവന്റെ ഇഷ്ടോം! പിന്നെ ഞാന്‍ നിര്‍ബന്ധിക്കാനും പോയില്യ.  ങ്ഹാ.."   വീണ്ടും ഒരു നെടു വീര്‍പ്പിട്ടു അവര്‍. എന്നിട്ട് തുടര്‍ന്നു.. " കുറച്ചുവൈകിയെങ്കിലും ഈശ്വരന്‍ ഞങ്ങള്‍ക്ക് തന്നത് ഒരംഗവൈകല്ല്യോം ല്യാത്ത കുഞ്ഞിനെ തന്നെയായിര്ന്നു. പക്ഷേ വിധി ഞങ്ങളെ ങ്ങനെയാക്കിത്തീര്‍ത്തു. നിങ്ങള്‍ക്കറിയോ ഞങ്ങള്‍ താമസിച്ചിരുന്നത് ഇരവിമംഗലത്തായിര്ന്നു. 18 വര്‍ഷായെങ്കിലും, ഇന്നും ആരും മറക്കാത്ത ഇരവിമംഗലം ബോംബു സ്ഫോടനത്തിനെക്കുറിച്ച് അറിയാതിരിക്കാന്‍ ഇടേണ്ടാവില്യ. ല്യേ?" അയാള്‍ടെ മറുപടിയ്ക്ക് കാത്തുനിക്കാതെ അവര്‍ തുടര്‍ന്നു. "അതിന്റെ  ബാക്കിപത്രങ്ങളാ ഞങ്ങള്‍! 2 വയസ്സുള്ള ന്റെ കുട്ടി അവന്റെ അച്ഛന്‍ വരണ കണ്ടു ഓടിയതാ ഗെയിറ്റിനടുത്തേക്ക്‌. അപ്ലാ ആ നശിച്ച ബോംബു പൊട്ടിയത്.  അവന്റെ അച്ഛനും അതില്‍ തീര്‍ന്നു. കാലും, മൊഴിയും നഷ്ടപ്പെട്ടു ന്റെ മോനും..! ന്നാലും പെരുമാള്‍ ന്റെ മോനെയെങ്കിലും നിയ്ക്ക് തിരിച്ചുതന്നല്ലോ! എത്ര അമ്മമാരാ മക്കളും ഭര്‍ത്താക്കന്‍മ്മാരും പോയിട്ട് ജീവിക്കണേ!" തന്റെ കാലില്‍ ന്തോ തണുപ്പ് തോന്നിയപ്ലാ അവര്‍ താഴെ നോക്കിയേ! കട്ടിലിലിരുന്ന ആ മനുഷ്യനുണ്ട്‌ അവരുടെ കാല്‍ക്കീഴില്‍ കിടന്നു പൊട്ടിക്കരേണു! "അയ്യോ.. ന്തേ ഈ കാണിക്കണേ!!! ഇശ്വരാ..! ങ്ങനൊക്കെ ന്തിനേ ചെയ്യണേ..! എനി വീണോ?? ഞാന്‍ കണ്ടില്ലല്ലോ ഈശ്വരാ...! " നിലത്തു തലയടിച്ചു വിതുമ്പിവിതുമ്പിക്കരേണ അയാളെ ഒരു വിധത്തിലാ അമ്മാളുവമ്മ താങ്ങി എണീപ്പിച്ചത്. കരഞ്ഞു രക്തവര്‍ണ്ണമായിരുന്നു ആ കണ്ണുകള്‍!  "ന്തേ ണ്ടായേ..! ന്തേ...? മോനെ ഓര്‍മവന്നോ അപ്ലേക്കും? " ഒരു കൊച്ചു കുഞ്ഞിനെപ്പോള്‍ അലമുറയിടുകയായിരുന്നു  അയാള്‍ അപ്ലും! "നോക്കൂ കരയല്ലേട്ടോ.. അതല്ലേ ഞാന്‍ പറഞ്ഞെ.. ന്റെ ദു:ഖം കേള്‍ക്കാന്‍ നിക്കണ്ടാന്നു." "ന്റെ പെരുമാളെ... ഞാന്‍ സങ്കടപ്പെടുത്തീലോ ഇയാളെ! അപ്പോള്‍ മുറിഞ്ഞ മുറിഞ്ഞ സ്ഫുടമായ വാക്കുകളില്‍ അയാള്‍ പ്രതിവചിച്ചു. " ഞാനാ.. ഞാനാ ആ നരാധമന്‍! മഹാപാപിയാണ് മഹാപാപി. അവിടെ ബോംബു വച്ചത് ഞാനാ ഓപ്പോളേ.. ഞാനാ...! രാഷ്ട്രീയകാപാലികര്‍ക്കായി ന്റെ രക്തത്തിളപ്പില്‍  ഞാന്‍ ചെയ്ത ഘോര അപരാധം! മാപ്പ് ചോദിക്കാന്‍ പോലും അര്‍ഹതയില്ലാത്ത പാപി! തെളിവില്ലാത്തത്തിന്റെ പേരില്‍ കൊടതിയേം പറ്റിച്ചവന്‍! ശപിച്ചോളൂ  ഓപ്പോളേ  ..ശപിച്ചോളൂ.. അങ്ങനെങ്കിലും ഈ പാപി അനുഭവിക്കട്ടെ! ഒരു നിമിഷം അസ്ത്രപ്രജ്ഞയായി അമ്മാളുട്ടിയമ്മ! പിന്നെ സമചിത്തതയോടെ ആ കണ്ണുകളില്‍ നോക്കി പറഞ്ഞു " ശപിക്ക്യെ..! ന്തിനേ  അത്? അതോണ്ട് നിയ്ക്ക് നഷ്ടപ്പെട്ടതൊക്കെ കിട്ടുവോ? അന്നാച്ചാ ചിലപ്പോ ഞാനാ പാപം ചെയ്തേനെ! ഇപ്പൊ നിയ്ക്കു ആരോടും പകയോ, ദ്വേഷ്യോ ല്യ. ന്നാലും ന്റെ മോനെ നിയ്ക്ക് തന്നല്ലോ... അതിനു നന്ദിയുണ്ട്...നന്ദി മാത്രം!"  കൈകൂപ്പി അത് പറഞ്ഞപ്ലെക്കും അവര്ടെ ദു:ഖം അണപൊട്ടി! "അരുതേ.. ഓപ്പോളേ.. കരയരുതേ.. ഈ കണ്ണുനീര്‍ ഭൂമിയില്‍ വീണാ ദഹിക്കും ഈ ഭൂമി! ന്റെ പാപത്തിനു ഭൂമിയെ ശിക്ഷിക്കല്ലേ ഓപ്പോളേ.. ശിക്ഷിക്കല്ലേ....! ഒപ്പോളിന്റെ ആ  പെരുമാളന്നെ  ന്നെ ശിക്ഷിക്കട്ടെ! പരിഹാരോല്യാത്ത ഈ പാപത്തില്‍ ഞാന്‍ ദഹിച്ചുപോട്ടെ! ഈശ്വരാ..! " വേഷ്ടിതുമ്പാല്‍ വേഗം കണ്ണുതുടച്ചു അമ്മാളുട്ടിയമ്മ. പിന്നെ അയാളെ പയ്യെ എഴുന്നേല്‍പ്പിച്ചു. ആ കരം ഗ്രഹിച്ചു മൃദുവായി പറഞ്ഞു. "പശ്ചാത്താപത്തേക്കാള്‍ വലിയ പ്രായശ്ചിത്തം ണ്ടോ..! നിങ്ങള്‍ വിഷമിക്കേണ്ട. മോന്റെ കാര്യം നോക്കണം. ആ കൊച്ചുകുട്ടിയ്ക്ക് വേഗം സുഖാവട്ടെ! ന്റെ പാപഭാരത്തില്‍ ഞാന്‍ ഇതൊക്കെ അനുഭവിച്ചുന്നേള്ളൂ."  
"ഇല്ലാ.. ഇനി എനിയ്ക്ക് വിശ്രമമില്ല. വെറുതെയല്ല ഒരു നിയോഗംപോല്‍ ഞാനിവിടെ എത്തിയത്. വെറുതെയല്ല സ്വന്തക്കാരൊക്കെ തിരസ്കരിച്ചപ്ലും, ന്റെ സാവിത്രി പോയിട്ടും ഞാന്‍ ജീവിച്ചിരിക്കണത്! ഇപ്പൊ എനിയ്ക്കുറപ്പുണ്ട്. എന്റെ മോന്‍ തിരിച്ചുവരും ജീവിതത്തിലേക്ക്. പക്ഷേ അതിനായി ഞാന്‍ കാത്തുനിക്കണില്ല. അവന്‍ ഒരൂട്ടം നല്ലആള്‍ക്കാര്ടെ അടുത്താ!  എന്റെ കര്‍മം ഇപ്പൊ ഇവിടെയാ! ഈ ലോകത്തില്‍ എവിടെ കൊണ്ടുപോയിട്ടാണെങ്കിലും രഘുരാമനെ ഞാന്‍ സംസാരിപ്പിക്കും. വെപ്പ് കാലിലെങ്കിലും അവനെ നടത്തിക്കും ഞാന്‍. അതിനിന്നെനിയ്ക്ക് ത്രാണിണ്ട്. ഓപ്പോളിനു വയ്യാണ്ടായ രഘുരാമന് ആരുണ്ട്‌?  അവനെ നടത്തിക്കും ഞാന്‍. ഓപ്പോളിനെ നോക്കാന്‍ പ്രാപ്തനാക്കും ഞാന്‍ രഘുനെ! ഓപ്പോളേ... ഇതെന്നെ ചെയ്യാന്‍ അനുവദിക്കണേ.." കണ്ണീരോടെ കൈകൂപ്പി കെഞ്ചുന്ന ആ ആള്‍ടെ നിശ്ചയദാർഢൄമുള്ള മുഖത്ത് നോക്കി തനിയ്ക്ക് സന്തോഷമോ സന്താപമോ തോന്നേണ്ടേ ന്നറിയാതെ അമ്മാളുട്ടിയമ്മ നിന്നുപോയി!
"ആരേം സങ്കടപ്പെടുത്തല്ലേ  പെരുമാളെ.." അവര്ടെ വിറയ്ക്കുന്ന ചുണ്ടില്‍നിന്നും അപ്പോളും ആ മന്ത്രം പ്രവഹിക്കുന്നുണ്ടായിരുന്നു!
നമുക്കും പ്രാർത്ഥിക്കാം ഈ അമ്മയ്ക്കും മോനും വേണ്ടി!
--ശുഭം--

KATHA NO 8 ജയകൃഷ്ണന്‍ കാവാലം

ജയകൃഷ്ണന്‍ കാവാലം 



KATHA NO 7 രാജീവ്‌ രാജഗോപാലന്‍

ഇനിയും ഓണനാളുകള്‍ രാജീവ്‌ രാജഗോപാലന്‍


         സന്ധ്യയാകുന്നു…… ഇനിയും നാലു ദിവസങ്ങൾ കൂടി.  തിരുവൊണമെത്താൻ!  ഇത്തവണ  തിരുവോണമാകുമോ ?  അതൊ  തീരാവേദനയാകുമോ?  ഓണക്കാലത്തിന്റെ   ഒരു ഉന്മേഷവും പ്രസരിപ്പും  ഇല്ലാത്ത ഈ ഓണക്കാലം. കടന്നു പോയ ഒരുപാട് ഓണനാളുകളുടെ  പൂക്കാല വസന്തം  മനസ്സിലേക്കു  കുളിർമഴ  പെയ്യിക്കുന്നുവെങ്കിലും  മനസ്സിനെ മുക്കിതാഴ്ത്തുന്ന വേദന കളുടെ  അഗാധ ഗർത്തങ്ങളിലേക്കു വന്നെത്താൻ, ഒരു ചെറു സാന്ത്വനം നൾകാനെങ്കിലും അവയ്ക്കു സാധിക്കുമോ? ഇല്ലെന്ന് അറിയാമായിരുന്നിട്ടും അങ്ങനെ കൊതിച്ചു. മനസ്സിനു ഒരുതരി ആശ്വാസംലഭിക്കാൻ
അത്യധികം ആരാധനയോടെ,അതിലേറെ പ്രണയത്തോടെ മനസ്സിലേക്കു ചെക്കേറിയവൾ. ഒരായിരം  ജന്മത്തിന്റെ  പ്രണയ വർണ്ണങ്ങൾ മുഴുവനും പകർന്നു നൾകിയവൾ  ചിന്തകളിലും,ചേതനയിലും ഉണർവ്വായും ഉത്സാഹമായും നിറഞ്ഞുനിന്നവൾ ഒരു നിമിഷാർദ്ധം പോലും മനസിൽ നിന്നകന്നു പോകാത്തവൾ. നിമിഷാർധങ്ങളുടെ  ഇടവേളകൾ പോലും എനിക്കായി മാറ്റിവെച്ചവൾ.  അവളില്ലാത്ത,  അവളുടെ അനിതരമായ സാന്നിധ്യം  നിറവേകാത്ത ഒരു ഓണം എനിക്കാഘോഷിക്കുവാനാകുമോ?മനസ്സിൽ നിന്നു കണ്ണുകളിലേക്കു പടർന്നുകയറുന്ന     നനവിനെ മനപൂർവ്വം തടഞു. അമ്മയുടെ മുന്നിലേക്കു നടന്നെത്തുമ്പോൾ മുഖത്ത്  പ്രസരിപ്പ് വരുത്താൻ ഏറെപണിപ്പെട്ടു സ്നേഹാധിക്യങ്ങളോടെ, വാത്സല്യതോടെ തഴുകുമ്പോഴും അമ്മയുടെ  കണ്ണുകൾ എന്റെ മുഖത്തെ വ്യസനം   തിരിച്ചറിഞിരിക്കാം.  കുഞ്ഞുനാൾ  മുതലേ അവയെല്ലാം എന്റെ മുഖത്തു  നിന്നു മനസ്സിലാക്കാൻ അമ്മയ്ക്കു ഒന്നും എന്നോട് ചോദിക്കേണ്ടിയിരുന്നില്ല.
 അടുത്ത് എന്താണു അമ്മ ചൊദിക്കാൻ പോവുക എന്നറിയാമായിരുന്ന  ഞാൻ  അമ്മയെ അതിനു  അനുവദിക്കാതെ ചേർത്തണച്ച് അകത്തേക്കു നടന്നു. അമ്മയ്ക്കും അച്ഛനും വേണ്ടി എടുത്ത ഓണക്കോടിയും സമ്മാനങ്ങളും കൈമാറുമ്പോൾ, പണിപ്പെട്ടു വരുത്തിയെടുത്ത ചിരിയും
പ്രസരിപ്പും മാഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. വരും ഓണനാളുകളിൽ വീട്ടിൽ നിന്നു വിട്ടു നിൾക്കേണ്ടി വരും അതിനു എന്തു കള്ളം പറയുമെന്നോർത്ത്  മനസ്സു വേദനപ്പെടുന്നുമുണ്ട്.
                     രാവിലേ തന്നെ വീട്ടിൽ നിന്നും  തിരിച്ചു മടങ്ങുമ്പോൾ  നനവു പടരുകയായിരുന്ന അമ്മയുടെ കണ്ണുകളേയും, തേങ്ങലടക്കി നിർത്തി നെടുവീർപ്പിട്ടു നിന്ന അമ്മയുടെ മുഖവും കണ്ടില്ല
എന്നു നടിച്ചു. ഇനിയുള്ള നിമിഷങ്ങൾക്കു ദൈർഘ്യം കുറവാണ്. അവളുടെ  അരികിലെത്തി ആ കണ്ണുകളിലേക്കു  നോക്കി ഒരു ജന്മം  കൊണ്ടു  പറഞാൽ തീരാത്ത സ്നേഹവായ്പുകൾ പകരണം
കൂടെ കൂട്ടാൻ വൈകിയതിനു മാപ്പു പറയണം, ഇനിയുള്ള നാലുകളിലും അവൾ മാത്രം മനസ്സിൽ നിറഞ്ഞു നിൾക്കുമെന്നും. ഞാൻ എന്നും കൂടെയുണ്ടെന്നും പറയണം

അവളുടെ കട്ടിലിനരികിൽ ഇങ്ങനെ നിൾക്കുമ്പൊൾ ആ കണ്ണൂകളിലെ പറഞ്ഞാലും തീരാത്ത  കഥ ആ കണ്ണുകൾ അടഞാണിരിക്കുന്നതെങ്കിലും എനിക്കു കാണാൻ കഴിയുന്നുണ്ട്           ഡോക്ടർമാരുടെ വാക്കുകളെ മാത്രം ഇനി കേൾക്കാം.അല്ലെങ്കിൽ അതിലു മാത്രം ഇനി നിഴലു കാണാതിരിക്കാം. നഗരത്തിന്റെ ഓട്ടപ്പച്ചിലിൽ കൈവിട്ടു പോയ ജീവിതത്തിന്റെ നൂലിഴകളെ
ഇനിയും ഈ കൈകളിലേക്കു കിട്ടുമോ? വിങ്ങുന്ന മനസ്സു പ്രാർത്ഥനകളിലേക്കു വഴിമാറുന്നു.
നിശബ്ദതയും, വേദനകളും തളം കെട്ടി നിൾക്കുന്ന ഈ ആശുപത്രി ഇടനാഴിയിൽ പതുങ്ങി നിൾ ക്കുന്ന   ഇരുൾനിഴലിന്റെ കൈവിരലുകളെ  മനസ്സിൽ നിന്നു അകറ്റാൻ പ്രാർത്ഥനകൾക്കാകുമോ
    ചുടു നിശ്വാസങ്ങളും, നെടുവീർപ്പുകളും കാത്തിരിക്കുന്ന  നിമിഷങ്ങളുടെ ദൈർഘ്യമേറ്റുന്നുവോ
കുറക്കുന്നുവോ മനസ്സു തന്നെ നഷ്ടമായിപ്പോകുന്ന നിമിഷങ്ങൾകാലത്തിന്റെ കുത്തൊഴുക്കിൽ
ആഴത്തിലേക്കു ആണ്ടു പോയ ഓരോ നിമിഷങ്ങളെയും തിരിച്ചെത്തിക്കുന്ന നഷ്ടബോധത്തിന്റെ
മായാജാലം. യാഥാർത്ഥ്യത്തിലേക്കു മടങ്ങാൻ മടിപിടിപ്പിക്കുന്ന നഷ്ടബോധത്തിന്റെ മായാജാലം. ഒടുവിൽ നിരാശാബോധത്തിനും, നിസംഗമായിരുന്ന് നഷ്ടങ്ങളെ മാത്രം കൂട്ടി വെക്കാനും കഴിഞ ഭൂതകാലത്തിന്റെ ഓർമ്മകൾക്കു ബലി തർപ്പണം നൽകി തിരിയുമ്പൊൾ
        വാതിൽ തുറന്നു പുറത്തെക്ക വരുന്ന ഡോക്ടർമാരുടെ  സംഘത്തെ അന്തസംഘർഷങ്ങൾ
മുന്തി നിൾക്കുന്ന കണ്ണുകളിലൂടെ കാണുമ്പോൾ അവരുടെ മുഖം വായിക്കാൻ പ്രയാസപ്പെട്ടു.
ബലം പിടിച്ചു നിന്ന നിമിഷങ്ങൾക്കൊടുവിൽ അവരുടെ വാക്കുകൾക്കു വീണ്ടുമൊരു തിരിച്ചു വരവിന്റെ……ആഹ്ലാദത്തിന്റെ..  ഓണകാലത്തിനെ വരവേൽക്കാൻ അനുവാദം തരുന്നവ യാണെന്ന് മനസ്സിലായപ്പോൾ മനസ്സിന്റെ  ഒരു കോണിൽ നിന്നുമുയർന്നു………..
ഓണക്കാലത്തിന്…………   .വേണ്ടി…… അവൾക്കു വേണ്ടി        
ആ‍ആആർപ്പോ……….. ഇർറോ.. ഇർറോ..
ആ‍ആആർപ്പോ……….. ഇർറോ.. ഇർറോ………………………………………..

KATHA NO 6 ബോണി പേരാവൂര്‍


 ആന്‍ മരിയ  ബോണി പേരാവൂര്‍

കോട്ടയം ജില്ലയിലെ എസ്റ്റേറ്റ്‌ ഉടമ  തങ്കച്ചന്റെ മകളാണ് ആന്‍ മരിയ. രാഷ്ട്രീയത്തിലും മറ്റും നല്ല പിടിപാടുള്ള ഒരു വ്യക്തിയാണ് തങ്കച്ചന്‍. നാട്ടുകാര്‍ക്കെല്ലാം വേണ്ടപെട്ടവനായിരുന്നു തങ്കച്ചന്‍. സാധാരണ പണക്കാരുടെ അഹങ്കാരമൊന്നും അയാള്‍ക്കോ അയാള്‍ടെ മക്കള്‍ക്കോ ഉണ്ടായിരുന്നില്ല. ആന്‍ മരിയയെ കൂടാതെ അവളുടെ മൂത്ത രണ്ടു ആണ്‍ കുട്ടികള്‍ കൂടി തങ്കച്ചന് ഉണ്ട്. ഏറ്റവും ഇളയ കുട്ടി ആയതുകൊണ്ട് ലാളിച്ചു തന്നെയാണ് അവളെയും തങ്കച്ചന്‍ വളര്‍ത്തിയത്‌. അവള്‍ പഠിക്കാന്‍ നല്ല മിടുക്കിയായിരുന്നു . സ്കൂളില്‍  ഒന്നാം സ്ഥാനം മിക്കപ്പോഴും അവള്‍ക്കായിരുന്നു . കലാ പരമായും നല്ല കഴിവുനടായിരുന്ന അവളെ തങ്കച്ചന്‍ ചെറുപ്പത്തിലെ തന്നെ നൃത്തവും സംഗീതവും ഒക്കെ പഠിപ്പിക്കാന്‍ അയച്ചിരുന്നു. തുടര്‍ച്ച ആയി മൂന്നു വര്ഷം സ്കൂള്‍ യുവജനോത്സവത്തില്‍ കലാതിലകം ആകുകയും ചെയ്തു . പന്ത്രണ്ടാം ക്ലാസ്സ്‌ വരെ അവള്‍ വീടിനു അടുത്തുള്ള വിദ്യാലയത്തില്‍ തന്നെ ആണ് പഠിച്ചത്. 

പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷയുടെ റിസള്‍ട്ട്‌ വന്നപ്പോള്‍ അവള്‍ക്കു നല്ല മാര്‍ക്കുണ്ടായിരുന്നു. അവളെ എഞ്ചിനീയറിംഗ് പഠനത്തിനു അയക്കാന്‍ തങ്കച്ചന്‍ തിരുമാനിച്ചു. അവള്‍ക്കു നാട്ടില്‍ തന്നെ പഠിക്കാനായിരുന്നു ആഗ്രഹം എങ്കിലും തങ്കച്ചന്‍ പറഞ്ഞത് അനുസരിച്ച് അവള്‍ ബംഗ്ലൂര്‍ നഗരത്തിലെ ഒരു പ്രധാന കോളേജില്‍ ചേര്‍ന്നു.ഒരു പാവം കുട്ടി ആയിരുന്നതിനാല്‍ സീനിയര്‍  ആയ മറ്റു കുട്ടികള്‍ ഒന്നും അവളെ മാത്രം റാഗ് ചെയ്തില്ല. എല്ലാ ഞായറാഴ്ചയും മാത്രമേ ഹോസ്റ്റലില്‍ നിന്ന് പുറത്തു പോകാന്‍ അനുവാദം ഉള്ളു. ഞായറാഴ്ച അടുത്തുള്ള പള്ളിയില്‍ അവളും ചില കൂട്ടുകാരികളും ചേര്‍ന്നു പോകുമായിരുന്നു . അതിനുശേഷം ചിലപ്പോളൊക്കെ ഷോപ്പിംഗ്‌, സിനിമ കാണല്‍ ഒക്കെ ഉണ്ടാകും .

ഒരു ഞായറാഴ്ച  അവളും കൂട്ടുകാരികളും കൂടെ പള്ളിയില്‍ കഴിഞ്ഞതിനു ശേഷം ഒരു ഇംഗ്ലീഷ് പടം കാണുന്നതിനായി പോയി. പടം കാണാന്‍ നല്ല തിരക്കുണ്ടായിരുന്നു . പടം കഴിഞ്ഞു എണീറ്റപ്പോള്‍ അവളുടെ ശരീരത്തില്‍ എന്തോ കൊണ്ടതായി അവള്‍ക്കു അനുഭവപ്പെട്ടു. അവള്‍ നോക്കിയപ്പോള്‍ ഒരു ചെറിയ മുറിവില്‍ നിന്ന് രക്തം ചെറുതായി പൊടിയുന്നു . കസേരയിലോ മറ്റോ ഉള്ള എന്തെങ്കിലും ആണിയോ മറ്റോ കൊണ്ടതായിരിക്കും എന്ന് കൂട്ടുകാരി   പറഞ്ഞു.

കുറച്ചു കാലത്തിനുശേഷം അവള്‍ക്കു പണി കാരണം ആശുപത്രിയില്‍ ചെന്നപ്പോള്‍ രക്തം പരിശോധിക്കെണ്ടാതായി വന്നു .രക്ത പരിശോധനയുടെ റിസള്‍ട്ട്‌ കണ്ട അവളും കൂട്ടുകാരികളും ഞെട്ടി. ഡോക്ടര്‍ അവളെ  റൂമിലേക്ക്‌ വിളിച്ചു പറഞ്ഞു. നിങ്ങള്‍ ഒരു എയിഡ്സ് രോഗിയാണ് എന്ന്. അവള്‍ക്കത് വിശ്വസിക്കാനായില്ല .അവള്‍ ഡോക്ടറോട് തനിക്കു ഇതുവരെ ഒരു ലൈംഗിക ബന്ധവും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ എപ്പോളെങ്കിലും സിനിമ ഹാളിലോ  മറ്റു തിരരക്കുള്ള   സ്ഥലങ്ങളിലോ വച്ച്  വല്ല മുറിവും പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു. അവള്‍ ഡോക്റെരോട് തിയേറ്ററില്‍ നടന്നത് പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ ആരോ എയിഡ്സ് രോഗാണു കുത്തി വച്ചതാണ് എന്നാ ഡോക്റെരുടെ മറുപടി  അവള്‍ക്കു  വിശ്വസിക്കേണ്ടി വന്നു. അവളുടെ കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ഇ വിവരം കോളേജില്‍ അറിയിക്കുകയും മാനേജ്‌മന്റ്‌ അവളെ കോളേജില്‍ നിന്ന് പുറത്താകാന്‍ തിരുമാനിക്കുകയും ചെയ്തു. അവളുടെ വീട്ടില്‍ അറിയിച്ചെങ്കിലും അവളെ കൂട്ടിക്കൊണ്ടു പോകാന്‍ ആരും എത്തിയില്ല .നേരെ വീട്ടിലേക്കു ചെന്ന അവളെ തങ്കച്ചന്‍ സ്വീകരിച്ചില്ല എനിക്ക് ഇങ്ങനെ ഒരു മകള്‍ വേണ്ട ഞങ്ങളെ ജീവിക്കാന്‍ അനുവധിക്കു എന്നായിരുന്നു അയാള്‍ കരഞ്ഞു കൊണ്ട് പറഞ്ഞത്. അവള്‍ക്കു ജീവിതം അവസാനിപ്പിക്കാന്‍ തോന്നി പക്ഷെ അവള്‍ക്കു മരിക്കാന്‍ ഭയമായിരുന്നു.

അവള്‍ക്കു എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു അവള്‍ കോട്ടയത്ത്‌ നിന്ന് ട്രെയിന്‍ കയറി , കയ്യില്‍ പണം ഉണ്ടെങ്കിലും അവള്‍ ടിക്കറ്റ്‌ എടുത്തില്ല മാനസ്സികമായി അവള്‍ വളരെ തളര്‍ന്നിരുന്നു. ട്രെയിന്‍ പിടീ ദിവസം രാവിലെ മട്ഗോവ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതുവരെ ടിക്കറ്റ്‌ ചെക്കിംഗ് ഒന്നും ഉണ്ടായില്ല. അവള്‍ അവിടെ ഇറങ്ങി. തന്റെ ഇ അവസ്ഥക്ക് കാരണക്കാരായ ആളുകളോട് അവള്‍ക്കു പക തോന്നി പക്ഷെ അവര്‍ ആരാണ് എന്നതും അവളുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്നം മാത്രമായി അവശേഷിച്ചു.

അവള്‍ക്കു തന്നെ തിരസ്കരിച്ച സമൂഹത്തോട് മുഴുവന്‍ പക തോന്നി . തന്റെ അവസ്ഥ മടുല്ലവര്‍ക്കും വരന്‍ അവള്‍ ആഗ്രഹിച്ചു അങ്ങനെ അവള്‍ ഒരു വേശ്യയായി അവിടെ ജീവിക്കാന്‍ ആരംഭിച്ചു. അവള്‍ പലരിലേക്കും അവിടെ  എയിഡ്സ് പകര്‍ന്നു കൊടുത്തു കൊണ്ടിരുന്നു. അവള്‍ക്കു തന്റെ അതെ അവസ്ഥയിലുള്ള മറ്റു പലരെയും അവിടെ കാണാന്‍ സാധിച്ചു . അവര്‍ എല്ലാവരും ഇതേ ആഗ്രഹത്തോടെ  തന്നെ ജീവിക്കുന്നവര്‍ ആയിരുന്നു. സിനിമ തിയേറ്റര്‍ , തിരക്കുള്ള മറ്റു സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍  അവള്‍ സിറിഞ്ചില്‍ തന്റെ രക്തം എടുത്തു പലര്‍ക്കും കുത്തി വച്ച് അവരിലേക്ക്‌ രോഗാണുവിനെ വ്യാപിപ്പിച്ചു . ഭ്രാന്തമായ അവസ്ഥയില്‍ എത്തിയിരുന്ന അവള്‍ക്കു സമൂഹത്തിനോട് മുഴുവന്‍ പകയായിരുന്നു. അവള്‍ക്കു ദൈവത്തില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്തിരുന്നു  

 ഒരിക്കല്‍ മട്ഗോവ ടൌണില്‍ വച്ച് തന്റെ പ്രൈമറി സ്കൂള്‍  അധ്യാപികയായ   സിസ്റ്റര്‍ സെലിനെ  കണ്ടുമുട്ടി  അവിടെ ഒരു കോണ്‍വെന്റ് നടത്തുകയാണ് സിസ്റ്റര്‍ ഇപ്പോള്‍  എയിഡ്സ് രോഗികളെ പരിചരിക്കുകയും അവര്‍ക്ക് കൌണ്സിലിംഗ് ഉള്‍പ്പെടെയുള്ള  കാര്യങ്ങളും ചെയ്തു കൊടുക്കുന്ന  ഒരു സ്ഥാപനവും അവര്‍ നടത്തുന്നുണ്ട്.സിസ്റ്റര്‍ അവളെക്കുറിച്ചുള്ള കാര്യങ്ങള്‍ നാട്ടില്‍ നിന്ന് അറിഞ്ഞിരുന്നു. സിസ്റ്റര്‍ അവളോട്‌ തന്നോടൊപ്പം വരന്‍ ആവശ്യപ്പെട്ടു.  സിസ്റെരുടെ ഉപദേശത്തില്‍ മാനസാന്തരം വന്ന അവള്‍  എല്ലാ കാര്യങ്ങളും സിസ്റ്റര്‍ സെലിനോട് തുറന്നു പറഞ്ഞു . താന്‍ ചെയ്ത തെറ്റുകളില്‍ പശ്ചാത്തപിച്ച അവള്‍ കോണ്‍വെന്റ് നടത്തുന്ന എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. അതിനുശേഷം അവള്‍ എയിഡ്സ് ബോധവല്‍ക്കരണം നടത്തുന്ന ഒരു സംഘടനക്കു രൂപം കൊടുക്കുകയും. എയിഡ്സ് മറ്റുള്ളവരിലേക്ക്  മനപൂര്‍വം പകര്‍ത്താന്‍ നടക്കുന്ന ആളുകളെ കണ്ടുപിടിച്ചു ഉപദേശിച്ചു നല്ല വഴിക്ക് നടത്തുകയും ചെയ്തു . കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ മരിച്ചു പക്ഷെ അപ്പോളേക്കും അവള്‍ ലോകത്തിനു തന്നെ ഒരു നല്ല മാര്‍ഗം കാണിച്ചു കൊടുത്ത സാമൂഹിക പ്രവര്തകയായി അറിയപ്പെട്ടിരുന്നു .
 

KATHA NO 5 രാഹുല്‍ എന്‍ എം


മാറുന്ന കാലം..  രാഹുല്‍ എന്‍ എം
                     ഇങ്ങനെ വച്ചോണ്ടിരുന്നാല്‍  മതിയോ ? എത്ര നേരമായി ? ആരാ വരാനുള്ളത് ? ഇപ്പോഴെങ്ങാനും എത്തുമോ?. ആ വലിയ വീടിന്‍റെ ചുറ്റിലും ആളുകള്‍ നിറഞ്ഞിരുന്നു, നാട്ടിലെ പ്രധാനിയായ  വെള്ളൂപ്പില്‍ തോമസിന്‍റെ വീട്ടിലേക്കു ആളുകള്‍ ഒഴുകി തുടങ്ങിയിരുന്നു. തോമസേട്ടന്റെ    ഭാര്യത്രേസ്യാമ ചേടത്തി മരിച്ചിട്ട് മുപ്പതു മണിക്കൂറായി ആരൊക്കെയോ വരാനുണ്ടെന്ന് പറഞ്ഞു കാത്തിരിക്കുകയാണ്‌. മക്കളൊക്കെ  അമേരികയിലും മറ്റുമാണ്. എല്ലാവരുമെതണ്ടേ  അവരില്ലാതെ ഒന്നും ചെയ്യാന്‍ പറ്റത്തില്ലല്ലോ. തന്‍റെ തോളത്ത് ഇട്ടിരുന്ന തോര്‍ത്തെടുത് മുഖം തുടച്ചു കൊണ്ട്‌ തോമസേട്ടന്റെ   നിഴലായ വര്‍ഗീസേട്ടന്‍ ഇത് പറയുമ്പോള്‍ കണ്ണുകള്‍ കലങ്ങിയിരുന്നു, വരാന്തയിലെ ചാരു കസേരയില്‍ ത്രേസ്യാമ ചേടത്തിയുടെ മുഖം നോക്കി തോമസേട്ടന്‍ ഇരിക്കുന്നു. "നെടുംബാശേരിയില്‍  എത്തിയിട്ടുണ്ട് , ഇവിടെ വേഗം എത്തും , നമ്മടെ ജോസപ്പും കുഞ്ഞൂഞ്ഞുമാണ് പോയിട്ടുള്ളത് , തോമസേട്ടന്റെ മൂത്തമോന്‍ സണ്ണി വര്‍ഗീസെട്ടനോടു പറഞ്ഞു.
                                                           മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ രണ്ടു വണ്ടിയില്‍ ത്രേസ്യാമ ചേടത്തിയുടെ മക്കളും , മരു മക്കളും, പേര മക്കളും വന്നിറങ്ങി. " വേറെ വണ്ടിയൊന്നും കിട്ടീലെ ചേട്ടായി" എന്ന് തോമസേട്ടന്റെ ഇളയ മോന്‍ ബിനു സണ്ണിയോട് ചോദിച്ചു. വീട്ടില്‍ കയറുന്നത് വരെ എല്ലാവരും ശാന്തതയോടെ നിന്നു വീട്ടില്‍ കയറിയതും ഒരു ബഹളമുതിര്‍ന്നു ആ തറവാടിനെയാകെ  ഞെട്ടിച്ചു. ത്രേസ്യാമ ചേടത്തിയുടെ  മൂന്നാമത്തെ മോന്‍ ബെന്നിയുടെ  മകന്‍ ആ വലിയ നില വിളി കേട്ടു ചെവിയില്‍ വച്ചിരുന്ന ഐ പോഡ് എടുത്തു മാറ്റി. പലരും ത്രേസ്യാമ ചേടത്തിയെ കിടത്തിയ ഫ്രീസെര്‍ കെട്ടി പിടിച്ചു കരഞ്ഞു. കൊച്ചു മക്കളെല്ലാം വീഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. ഇതെല്ലം കണ്ടു വര്‍ഗീസേട്ടന്‍ അന്തിച്ചു നിന്ന് കുരിശു വരച്ചു.  പള്ളിയിലേക്കുള്ള യാത്രയില്‍ നാട്ടുകാരെല്ലാവരും ഉണ്ടായിരുന്നു, കൊച്ചു മക്കളുടെ ഫോട്ടോ എടുക്കല്‍ കണ്ടു അവരെല്ലാം പരസ്പരം എന്തൊക്കെയോ പറഞ്ഞു. "അമേരികയിലൊക്കെ ഇങ്ങനെയാവും എന്ന് വര്‍ഗീസേട്ടനും കരുതി.
പള്ളിയിലെത്തി അടക്കം കഴിഞ്ഞ്‌ എല്ലാവരും മടങ്ങി. "ഇനി ഞാന്‍ എന്തിനാട ജീവിച്ചിരിക്കുന്നത്‌ ഒന്നുമില്ലായ്മയില്‍ നിന്നും ഇത്രയൊക്കെ ഉണ്ടാക്കിയത് അവള്‍ ഒരാള്‍ ഉണ്ടായതു കൊണ്ടല്ലേ". തോമസേട്ടന്‍ വര്‍ഗീസേട്ടന്റെ ചുമലില്‍ തല വച്ചു കരഞ്ഞു. "അപ്പച്ചാ വാ പോകാം" ബെന്നി തോമസേട്ടന്റെ കൈ പിടിച്ചു പറഞ്ഞു. എല്ലാവരും വീട്ടിലെത്തിയപാടെ കുട്ടികള്‍ ഓടി വന്നു വര്‍ഗീസേട്ടനോടു ചോദിച്ചു? "വര്‍ഗീസ്‌ അങ്കളെ കഴിക്കാന്‍ എന്തെങ്കിലും കിട്ടുമോ ഭയങ്കര വിശപ്പ്‌"? "കുറച്ചു നേരം കാത്തിരിക്ക് ഇപ്പൊ തരാം കേട്ടോ" എന്ന് പറഞ്ഞു വര്‍ഗീസേട്ടന്‍ അവിടെ നിന്ന് പോയി. അയല്‍ പക്കത്തെ വീട്ടില്‍ നിന്ന് കഞ്ഞി കൊണ്ട്‌ വന്നു വിളംബാന്‍ തുടങ്ങിയപ്പോള്‍ , കുറച്ചു പാക്കറ്റ് ന്യൂഡില്‍സ് കൊണ്ട്‌ വന്ന് ബെന്നിയുടെ ഭാര്യ വര്‍ഗീസേട്ടനോടു പറഞ്ഞു "ഇതൊന്നു പിള്ളാര്‍ക്ക് ഉണ്ടാക്കി കൊടുക്കുമോ അതുങ്ങള് കഞ്ഞി കുടിക്കത്തില്ല". അതും വാങ്ങി വര്‍ഗീസേട്ടന്‍ അടുക്കളയിലേക്ക് പോയി.

                                                                   പിറ്റേ ദിവസം ബെന്നി ഒരു സ്കോച്ചുമായി വന്നു അത് തോമസേട്ടന് കൊടുത്തു,"വരുമ്പോള്‍ അപ്പച്ചന് വാങ്ങിയതാ", "ഉം തോമസേട്ടന്‍ ഒന്നു മൂളുക മാത്രം ചെയ്തു, "അവള്‍ സുകമില്ലന്നു അറിഞ്ഞിട്ടും നിനക്കൊക്കെ വരാന്‍ സമയം കിട്ടീല അല്ലെ" തോമസേട്ടന്‍ ബെന്നിയോടു ചോദിച്ചു?. " അത് അപ്പച്ചാ അവിടത്തെ തിരക്ക് പിന്നെ പിള്ളാരുടെ ക്ലാസ് എല്ലാം നോക്കണ്ടേ , പിന്നെ ലീവ് കിട്ടീല അത് കൊണ്ടാ വരാഞ്ഞതു" ബെന്നി തോമസെട്ടനോടു പറഞ്ഞു. "സാരമില്ല നിനക്കും മക്കള്‍ ഉണ്ടല്ലോ അവര്‍ വലുതായിട്ട് നിങ്ങളോടിത് പറയും അപ്പോള്‍ നിനക്കതിന്റെ അര്‍ഥം മനസിലാവും, തോമസേട്ടന്‍ ബെന്നിയെ ഒന്നു നോക്കി". അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന മട്ടില്‍ ബെന്നി നിന്നു. അപ്പോള്‍ മുറ്റത്തു നില്‍ക്കുകയായിരുന്ന വര്‍ഗീസേട്ടനെ വിളിച്ചു മുകളില്‍ നിന്നും ബിനു പറഞ്ഞു " വര്‍ഗീസേട്ട അടുത്ത തിങ്കളാഴ്ചതേക്ക് ഞങ്ങള്‍ക്ക് ടിക്കറ്റ്‌ കിട്ടുമോന്നു നോക്കണം". " ഇത്രയും പെട്ടെന്ന് പോണോ ബിനൂ" വര്‍ഗീസേട്ടന്‍ ബിനുവിനോട് ചോദിച്ചു. "ലീവില്ല വര്‍ഗീസേട്ടാ, അവിടെ എല്ലാം കുഴഞ്ഞു മറിയും , അതും പറഞ്ഞു ബിനു അവിടെ നിന്നും പോയി. മക്കള്‍ എല്ലാവരും കൂടി ചാരു കസേരയില്‍ കിടന്നിരുന തോമസേട്ടന്റെ അടുതെത്തി, മൂത്തമോന്‍ സണ്ണി തോമസെട്ടനോടു പറഞ്ഞു "അപ്പച്ചാ ഇവര്‍ക്കെന്തോ പറയാന്‍ ഉണ്ടെന്നു"? "ഉം എന്താ ? തോമസേട്ടന്‍ സണ്ണിയോട്  ചോദിച്ചു?. അതിനു മറുപടി പറഞ്ഞത് തോമസേട്ടന്റെ മോളായ ലില്ലി കുട്ടി ആയിരുന്നു. "അപ്പച്ചാ ഇനി അപ്പച്ചാ ഒറ്റയ്ക്ക് ഇരിക്കണ്ട ഞങ്ങളെല്ലാം പോയാല്‍ അപ്പച്ചാ ഒറ്റയ്ക്കവും അതുകൊണ്ട് അപ്പച്ചന്‍ എന്റെ കൂടെ കൊച്ചിക്ക്‌ പോന്നോ അല്ലെങ്കില്‍ സണ്ണിചായന്റെ  കൂടെ തൃശൂര്‍ക്ക് pokalo". അതുകൊണ്ട് സ്വത്തൊക്കെ  നമുക്ക് അങ്ങ്  വീതിചേക്കാം  അതാവുമ്പോ പ്രശ്നം വരതില്ലല്ലോ? ഒറ്റ ശ്വാസത്തില്‍ ലില്ലി കുട്ടി അത് പറഞ്ഞു നിര്‍ത്തി. "നിങ്ങളുടെ ഉദ്ദേശ്യം അതായിരുന്നു അല്ലെ, ഒന്നും ഇപ്പോള്‍ വീതിക്കുന്നില്ല പോകേണ്ടവര്‍ക്ക് പോകാം". തോമസേട്ടന്‍ ലില്ലി കുട്ടിയെ നോക്കി പറഞ്ഞു. പിന്നെ ആരും ഒന്നും മിണ്ടിയില്ല എല്ലാവരും അകത്തേക്ക് പോയി. "എന്താ വര്‍ക്കീ എന്റെ മക്കളൊക്കെ ഇങ്ങനെ? തോമസേട്ടന്‍ വര്‍ഗീസേട്ടനോടു ചോദിച്ചു?.
                                                             തിങ്കലാഴ്ചയായി എല്ലാവരും 'അപ്പച്ചാ ഞങ്ങള്‍ പോയി വരാം എന്ന് പറഞ്ഞു ഇറങ്ങി'. തോമാസേട്ടനും വര്‍ഗീസേട്ടനും അതും നോക്കിയിരുന്നു. അവര്‍ ഗേറ്റ് കടന്നു പോയപ്പോള്‍ തോമസേട്ടന്റെ കണ്ണില്‍ നിന്നു ഒരിറ്റു കണ്ണ് നീര്‍ അടര്‍ന്നു വീണു..............
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ തോമസേട്ടന്‍ തന്‍റെ മക്കള്‍ക്ക്‌ ഫോണ്‍ ചെയ്തു പറഞ്ഞു "സ്വത്തു വീതം വെക്കണം അടുത്ത മാസം ഒന്നിന് എല്ലാവരും ഇവിടെ എത്തണം". വാഗീസേട്ടന്‍ തോമസെട്ടനോടു ചോദിച്ചു" അവര്‍ക്ക് വരാന്‍ ലീവ് കിട്ടുമോ, ജോലിയൊക്കെ ഉള്ളവരല്ലേ? , അതിനൊന്നും തോമസേട്ടന്‍ പറഞ്ഞില്ല. കൃത്യം ഒന്നാം തീയതി ആയപ്പോള്‍ മക്കളെല്ലാം എത്തി, "സ്വന്തം അമ്മച്ചി മരിക്കാന്‍ കിടന്നപ്പോള്‍ ഒന്നു കാണാന്‍ വിളിച്ചപ്പോള്‍ നിനക്കൊന്നും സമയമില്ല ഇപ്പൊ എവിടുന്നു കിട്ടി ഈ സമയം" തോമസേട്ടന്‍ അവരോടു ചോദിച്ചു?. അവരാരും ഒന്നും മിണ്ടിയില്ല. "അവരവര്‍ക്ക് വേണ്ടത് എന്താണെന്നു വച്ചാല്‍ പറഞ്ഞോ തന്നേക്കാം പിന്നെ അതിന്റെ പേരില്‍ നിങ്ങള്‍ തമ്മില്‍ അടി ഉണ്ടാവാന്‍ പാടില്ല, തോമസേട്ടന്‍ അവരോടു പറഞ്ഞു. മക്കളെല്ലാം മണി മണി പോലെ എല്ലാം പറഞ്ഞു. " ഓഹോ ഇതൊക്കെ നിങ്ങള്‍ നേരത്തെ തീരുമാനിച്ചു വച്ചതാണ് അല്ലെ, ഉം നാളെ തന്നെ ചെയ്യാം, പക്ഷെ ഈ വീടും , ഇതിന്റെ ചുറ്റിലുമുള്ള സ്ഥലവും ആര്‍ക്കും ഞാന്‍ തരില്ല"  അതും പറഞ്ഞു തോമസേട്ടന്‍ അവിടെ നിന്നു ഇറങ്ങിപ്പോയി. അപ്പോള്‍ തന്നെ മക്കളെല്ലാം തങ്ങള്‍ക്കു കിട്ടാന്‍ പോവുന്ന വസ്തുക്കളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി, അതിലൊരാള്‍ ആരോടോ വിളിച്ചു ചോദിക്കുന്ന കേട്ടു " ഈ ഏരിയയില്‍ ഇപ്പൊ സെന്‍റിന് എത്രയാ വില?. വര്‍ഗീസേട്ടന്‍ അത് കേട്ടു കുരിശു വരച്ചു ത്രേസ്യാമ ചേടത്തിയുടെ ഫോട്ടോയിലേക്ക്‌ നോക്കി നിന്നു...  

KATHA NO 4 ശിലിന്‍ വി എസ്


"ദൈവത്തിന്റെ കുഞ്ഞാട് " ശിലിന്‍ വി എസ്
ഫാദര്‍ ഗബ്രിയേല്‍ ചുവന്ന വീഞ്ഞും അപ്പവും ഇറച്ചിയും കൂട്ടി തൊണ്ട തൊടാതെ വിഴുങ്ങി.അച്ചന്റെ കുശിനിക്കാരന്‍ ഔസേപ്പിന് അത് പുതുമയുള്ള കാഴ്ച്ചയല്ല.അച്ചനെ കണ്ട നാള്‍ മുതല്‍ ഇതു പോലെ കണ്ണും തള്ളി ആര്‍ത്തിപിടിച്ചു കഴിക്കുന്നത്‌ കാണുന്നതാണ്.ഏതോ ഗതി പിടിക്കാത്ത വീട്ടിലെ അംഗമായിരിക്കുമെന്ന്‌ തീറ്റ കണ്ടാലറിയാം.ബൈബിളില്‍ ആര്‍ത്തിയും ഒരു പാപമാണ്.പക്ഷെ അച്ചന്റെത് ആര്‍ത്തിയല്ല,ആക്രാന്തമാണ്.ആരെങ്കിലും തന്റെ പാത്രത്തില്‍ കൈയിടുമോ എന്ന വെപ്പ്രാളം.ഭക്ഷണം ചവച്ചരച്ച് കഴിക്കാത്തത് കാരണം വയറിന് മിക്കപ്പോഴും കുഴപ്പമാണ്.അതിനായി ഇപ്പോള്‍ ആയുര്‍വേദത്തിലെ ഒരു പച്ച ഗുളിക കഴിക്കാറുണ്ട്.ദഹനത്തിന് സൂപ്പര്‍ ആണത്രേ. വീണ്ടും ചുവന്ന വീഞ്ഞ് അകത്താക്കുമ്പോള്‍ ഔസേപ് ആശയോടെ നോക്കി.എന്നത്തെയും പോലെ നിരാശനായി.ഒരു തുള്ളി പോലും ബാക്കിവെയ്കാതെ ചുവന്ന വീഞ്ഞ് മോന്തി അച്ചന്‍ ചുവന്ന്‌ തുടുത്തു.

അപ്പോഴേക്കും പുറത്ത്‌ ടാക്സി വന്നു വിളിച്ച്‌ കൂവി.അച്ചന്‍ സമയം നോക്കി.അഞ്ചു മുപ്പതു.കറുത്ത പാന്‍സും ചുവന്ന ഷര്‍ട്ടും വേഷം.തണുപ്പിനെ തടയാന്‍ ഷാളും എടുത്തു.രാത്രി മഞ്ഞ്‌ വീഴച്ചയുണ്ട്.കുശിനിക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.അച്ചന്‍ യാത്ര പുറപ്പെട്ടു.
"ഇന്നെങ്ങോട്ട്  ആണച്ചോ യാത്ര"..ഡ്രൈവര്‍ വഷളന്‍ ചിരിയോടെ ചോദിച്ചു.മറുപടിയായി ഒരു അഞ്ഞുറു രൂപ ഡ്രൈവറിഞ്ഞിനിട്ടു കൊടുത്തു.
നേരെ ചെന്ന് വണ്ടി ബ്രേക്കിട്ടതു ലാന്‍സ്മാന്‍ ക്ലബ്ബില്‍.അച്ചന്‍ ക്ലബ്ബിന്റെ ഉള്ളിലേക്ക് നടന്നു.ചെറുപ്പക്കാരായ യുവതി യുവാക്കള്‍ ക്ലബ്ബിന്റെ അകത്ത് സജ്ജികരിച്ചിരിക്കുന്ന ക്രിത്രിമ മഴയില്‍ ഡാന്‍സ് ചെയ്യുന്നു.ചുറ്റും കൂടിയ കാഴ്ച്ചക്കാര്‍ അവരുടെ കുളിസീന്‍ കണ്ടാസ്വദിക്കുന്നു.അച്ചനതൊന്നു
ം ശ്രദ്ധിച്ചില്ല..

ഗബ്രിയേല്‍ അച്ചന്‍ എല്ലാവര്‍ക്കും സ്വികാരിയന്‍.അബ്കാരിയും രാഷ്ട്രിയക്കാരും ചില സിനിമപ്രമുഗരും അവിടെയുണ്ടായിരുന്നു.എല്ലാവരും അച്ചനെ വന്ന്‌ തൊഴുതു.കുശലം അന്വേഷിച്ചു.അതില്‍ കുടിച്ച് പൂസായ ഒരുത്തന്‍ അച്ചന്‍റെ പുറകിലൂടെ വന്ന്‌ തട്ടി.
"അച്ചനാള് തടിച്ച് കൊഴുത്തിടുണ്ടല്ലോ..നല്ല കളറും വെച്ചു..."
അവനെ ദഹിപ്പിച്ചൊരു നോട്ടം നോക്കി ഗബ്രിയേലച്ചന്‍ നടന്നു.ചിലരൊക്കെ അച്ചന്‍റെ അടുത്ത് വന്നു തങ്ങളുടെ സങ്കടങ്ങള്‍ പറഞ്ഞു.അതിനുള്ള പ്രതിവിധിയും അച്ചന്‍ നല്‍കി. ചില ക്യാമറ ഫ്ലാഷുകള്‍ ഇടയ്ക്കിടയ്ക്ക് മിന്നിമറയുന്നത് അച്ചന്‍ ഇത്തിരി ഭീതിയോടെ കണ്ടു.
"ഇവനൊക്കെ വീട്ടില്‍ പൊയ്കൂടെ,എവിടെ പോയാലും കാണും ശല്യങ്ങള്‍"

ഇതിനു മുന്‍പ് ഇത് പോലെ ഒരു പാര്‍ടിയില്‍ പങ്കെടുത്തത് സഭയില്‍ വലിയ ഒച്ചപാട് ഉണ്ടായതാണ്..കുടിവെള്ളമില്ലാത്ത ഇടത്ത് കൃത്രിമ മഴപെയ്ച്ചു  ആഘോഷിച്ചു.ചുറ്റുപാടും താമസിച്ചിരുന്ന ജനങ്ങളുടെ കൈയില്‍ നിന്നും തല്ല് കിട്ടാതെ അന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ് .പക്ഷെ പിറ്റേ ദിവസം വാര്‍ത്തകളില്‍ താന്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ദൃശ്യം കാണിച്ചുകൊണ്ടേയിരുന്നു.തനിക്കെ
തിരെ അന്ന് നടപടി എടുക്കാത്തത് ബിഷപ്പിന്റെ ഇടപെടല്‍ മൂലമായിരുന്നു.ഇനി ഇത്തരം പാര്‍ടിയില്‍ പോവുമ്പോള്‍ ശ്രദ്ധിക്കണം എന്ന് ബിഷപ്പ് ഉപദേശിച്ചിരുന്നു...

തിരിച്ച്‌ മേടയിലെത്തിയപ്പോള്‍ നേരം ഒരുപാടായി.രാത്രി മണി ഒന്ന്,ബെല്ലടിച്ചു.ഔസേപ് വാതില്‍ തുറന്നു, അച്ചന്‍ അകത്ത്‌ കയറി.കുറച്ച്‌ നേരം സോഫയില്‍ തലചായിച്ചിരുന്നു."പാര്‍ട്ടി എങ്ങനയൂണ്ടായിരുന്നു അച്ചോ"മറുപടി കിട്ടാത്തതില്‍ ഇളിഭ്യനായി ഔസേപ് മുറിയിലേക്ക് പോയി.അച്ചന്‍ മേശപുറത്ത്‌ ഇടവകയിലെ "ഈശോ" മാസിക കണ്ടു.അച്ചനതില്‍ സ്ഥിരമായി ഒരു പംക്തി എഴുതുനുണ്ട്."ദൈവത്തിന്റെ കുഞ്ഞാട്",വഴിതെറ്റിയ കുഞ്ഞാടുകളെ ഈശ്വരന്റെ വഴിയിലേക്ക് നയിക്കുന്ന ലേഖനങ്ങളാണവ.മികച്ച അഭിപ്രായവും അഭിനന്ദനങ്ങളുമാണ് അച്ചനത്‌ വഴി കിട്ടിയത്.പ്രതിദിനംനൂറിലേറെ അനുമോദന കത്തുകള്‍ വിവിധ മതവിശ്വാസികളില്‍ നിന്ന് അച്ചന് ലഭിച്ചു.ബിഷപ്പിന്‍റെ പ്രത്യക ഉത്തരവ് പ്രകാരം ദേവത്തിന്‍റെ കുഞ്ഞാട് പല പള്ളികളിലും കുര്ബാനക്കൊടുവില്‍ വായിക്കുക പതിവാക്കി.മദ്യപാനികള്‍,കജാവ് വലിച്ച്‌ നടന്നവര്‍ ,മോഷ്ടാക്കള്‍ ഇവരെല്ലാം ഈ പക്തി വായിച്ച്‌  ദൈവത്തിന്റെ പാതയിലേക്ക് കടന്ന് സുവിശേഷ പ്രാസംഗികരായതിന് ചരിത്രം സാക്ഷി.

എന്തിനേറെ  വീട്ടില്‍ മദ്യപിച്ച്‌ വന്ന് ഭാര്യയെ തല്ലിചതച്ചവര്‍  ഇന്ന് ഭാര്യക്ക് മുന്‍പില്‍ സര്‍വ്വതും സമര്‍പ്പിച്ച് പ്രണമിച്ച്‌ നില്‍ക്കുന്നു.മാതാപിതാക്കളെ ബഹുമാനിക്കാതെ ചീട്ട് കളിച്ച് നടന്നവര്‍ ഇന്ന് ഒരു പട്ടിയെ പോലെ അവരെ സേവിക്കുന്നു.ഇതൊന്നും പോരാത്തതിനു പലരും അച്ചനെ വന്ന്‌ കാണാന്‍ തുടങ്ങി. അമേരിക്കയിലും,ഇഗ്ലാണ്ടിലും, ഓസട്രലിയില്‍ നിന്നും അച്ചന് ക്ഷണം ലഭിച്ചു.അവിടെയെല്ലാം സെമിനാറുകളും പ്രഭാഷണങ്ങളും നടത്തി അച്ചന്‍ പ്രശസ്തനായി.മറ്റു പല ഇടവകകളിലെ അച്ചന്മാര്‍ക്ക് അച്ഛന്‍ ഗബ്രിയേല്‍ ഒരു കരടായി.പള്ളിയിലെ മേലധ്യക്ഷന്‍മാര്‍ കൂടിയിരുന്ന്‌ ചര്‍ച്ചയായി,പലതും അച്ചനെതിരെ നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും ബിഷപ്പിന്‍റെ  ഏറ്റവും പ്രിയപ്പെട്ടവനായി ഗബ്രിയേല്‍ ഉയര്‍ന്നു. പള്ളിയിലെ ഉള്ളറകളികളില്‍ വീഴാതെ സമര്‍ത്ഥനായി അച്ചന്‍ തന്‍റെ ജൈത്രയാത്ര തുടര്‍ന്നു.കൂടാതെ "ദൈവത്തിന്റെ കുഞ്ഞാടിലൂടെ പലരെയും കണക്കിന് പ്രഹരിച്ചു. വെള്ള വസ്ത്രത്തിനുള്ളിലും ചെകുത്താന്‍മാരുണ്ടന്നു അച്ചന്‍ ലേഖനത്തില്‍  പലയിടത്തും വെച്ച് കാച്ചി.

ദൈവത്തിന്‍റെ കുഞ്ഞാട് " പുതിയ ലക്കത്തിനുള്ള വകുപ്പെഴുതി കഴിഞ്ഞപ്പോള്‍ അച്ചന്‍ വിവശനായി.വിശന്നു പൊരിഞ്ഞ് ഒടുവില്‍ വയറു നിറച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞുള്ള അവസ്ഥ.കിടക്കുമ്പോള്‍ ചിന്തകള്‍ ഗബ്രിയേലിനെ വേട്ടയാടി .പള്ളി ഒന്ന് പുതുക്കി പണിയാന്‍ സഭാവിശ്വാസികളോട് സംഭാവന ആവശ്യപ്പെട്ടിരുന്നു.വിചാരിച്
ചത്ര  കിട്ടിയില്ല.പണ്ടത്തെപ്പോലെ പള്ളികാര്യങ്ങളോട് ജനങ്ങള്‍ക്ക്  മമത പോര.നാളെ കുര്‍ബാന കഴിയുമ്പോള്‍ അതൊന്നും ഓര്‍മ്മിപ്പിക്കണം. കിട്ടിയ ലക്ഷങ്ങള്‍ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സില്‍ കിടക്കുവാ.അറുപതിനായിരം രൂപ പെങ്ങള്‍ക്ക് വീട് പണിക്ക് കൊടുത്തു.അതിനിടെ അപ്പച്ചന്‍ കിടപ്പിലായി.അപ്പച്ചന്റെ മുറിയിലേക്ക് ടിവി  വാങ്ങി കൊടുക്കണമെന്ന് അമ്മച്ചി പറഞ്ഞിരുന്നു.ശാലോന്‍ ചാനല്‍ കാണാന്‍.

ചിന്തകള്‍ മുറിച്ച് കൊണ്ട് ഉറക്കം വന്നു.കൂര്‍ക്കം വലിച്ചുറങ്ങി.രാവിലെ ,എഴുന്നേല്‍ക്കാന്‍ വൈകി.ഔസേപ്  വിളിച്ചുണര്ത്തിയില്ലായിരുന്നു
വെങ്കില്‍  കുര്‍ബാന അവതാളത്തിലായേനെ.തലേ ദിവസം പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ക്ഷീണം ,നല്ല തലവേദന .മെല്ലെ എഴുന്നേറ്റു നടന്നു.ഇന്ന് മേട വൃത്തിയാക്കാന്‍ രണ്ടു മൂന്ന് കന്യാസ്ത്രികളെ വിടണമെന്ന് സൈന്റ്റ്‌.മേരീസ്‌ കോണ്‍വെന്റില്‍ വിളിച്ച് പറയണം.ആകെ അലങ്കോലമായി കിടക്കുകയാണ് എല്ലാം.അവരാവുമ്പോള്‍ ഉത്സാഹത്തോടെ ചെയ്തോളും,റോമിലേക്ക് കൊണ്ട് പോവാമെന്നു പറഞ്ഞാല്‍ മതി.പാവങ്ങള്‍ വിശ്വസിച്ചോളും.

കുര്‍ബാന തുടങ്ങി,അച്ചന്‍ പ്രസംഗത്തിലേക്ക്  കടന്നു.ബൈബിള്‍ വാചകം വിശദീകരിക്കവെ അച്ചന്‍ പറഞ്ഞു."ദൈവം പലരൂപത്തിലും വരാം.അവന്‍ എപ്പോള്‍ വന്നു കതകു തട്ടും എന്ന് പറയാനാവില്ല.അവനായി കാത്തിരിക്കുക,പ്രാര്‍ത്ഥിക്കു
ക.അവനു മുന്‍പില്‍ ഒരു വേലക്കാരനെ പോലെ വിധേയനായി സേവിക്കുക.പ്രസംഗത്തിനിടെ പള്ളിവാതിലിന്റരുകില്‍ നില്‍ക്കുന്ന തമിഴന്‍ തന്റെ നേരെ ചിരിക്കുന്നതായി അച്ചന് തോന്നി.പണി അന്വേഷിച്ച് വന്ന  അവനെ പല തവണ ഒഴുവുകള്‍ പറഞ്ഞ് പറഞ്ഞയച്ചത് അച്ചന്‍ ഓര്‍ത്തു.ആകെ ഈര്‍ഷ്യ തോന്നി.പ്രസംഗം അവസാനിപ്പിച്ചു.

കുര്ബാനയ്ക്കൊടുവില്‍ അച്ചന്‍ വീണ്ടും സംസാരിച്ചു."സഭാവിശ്വസികളെ പള്ളി പുതുക്കി പണിയാന്‍ വേണ്ട സഹായം ചെയ്യണമെന്നു ഒരു മാസം മുമ്പ് പറഞ്ഞത് ഞാന്‍ നിങ്ങളെ ഓര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നു.സംഭാവന നല്കാത്തവര്‍ എത്രെയും വേഗം നല്‍കുക.ക്രിസ്തുമസ്സിനു  മുമ്പ് നമ്മുക്ക് പണി പൂര്ത്തികരിക്കേണ്ടിയിരിക്കുന്
നു.ഇത് നിങ്ങളുടെ പള്ളിയാണ് .സ്വന്തം മക്കള്‍ക്ക്‌ വേണ്ടി അഞ്ഞുറു രൂപ ചെലവഴിക്കുമ്പോള്‍ പള്ളിക്കായി ഒരമ്പത് രൂപ ചെലവഴിക്കരുതോ.."

ഒടുവില്‍ അച്ചന്‍ ലിസ്റ്റ് വായിക്കാന്‍  തുടങ്ങി.എത്ര പേര്‍ എത്ര രൂപ സംഭാവന നല്‍കിയെന്നും ആരോക്കെയാണന്നും  അത് എന്തിനായി വിനിയോഗിച്ചെന്നും അച്ചന്‍ വ്യക്തമാക്കി.എം.കോം ക്കാരനായ  അച്ചനിതെല്ലാം നിഷ്പ്രയാസം.കുര്‍ബാന കഴിഞ്ഞയുടനെ അച്ചന്‍ ദേവാലയകവാടത്തിലെത്തി.വീടിലേക്
ക്‌ മടങ്ങുന്ന ഭക്തരെ പിടിച്ച് നിര്‍ത്തി അച്ചന്‍ സംഭാവന സൂചിപിച്ചു.ചിലരെ സംസാരിപ്പിച്ച് വലിയ തുക ഒപ്പിട്ട് വാങ്ങാനും സാധിച്ചു.ചിലരാകട്ടെ "ദൈവത്തിന്റെ  കുഞ്ഞാട് "ഉഗ്രനാണെന്ന് പറഞ്ഞ് തടിതപ്പി ജനം വിവരം വെച്ച് തുടങ്ങിയെന്നോര്ത്ത് അച്ചന്‍ പല്ലുകടിച്ചു.
പോടുന്നെനെ മൊബൈല്‍ ശബ്ദിച്ചു.എടുത്തു .."ഈശോ  മിശിഹായിക്ക് സ്തുതിയായിരിക്കട്ടെ അച്ചോ ..."
"ഇപ്പോഴും എപ്പൊഴും സ്തുതിയായിരിക്കട്ടെ ...ആരാ"
"ദാവീദാണച്ചോ "
"ദാവീദേ നീ എപ്പോഴത്തി.നീയെന്താ പള്ളിയില്‍ വരാത്തത്..അമേരിക്കയിലെ ജീവിതം എങ്ങനയൂണ്ട്."അച്ചന് അടക്കാനാവാത്ത ആഹ്ലാദം.
"എല്ലാം വിശദമായി പറയാം അച്ചോ..ഞാന്‍ ഇന്നു രാവിലെ എത്തിയെതെയുള്ളൂ.അച്ചന്‍ ഒരു കാര്യം ചെയ്യു.വീട്ടില്‍ ചെറിയൊരു പാര്‍ട്ടി സംഘടിപ്പിക്കുനുണ്ട്.വൈകിട്ട് ആറ് മണിക്ക് ..അച്ചന്‍ വരണം.ഉപേക്ഷ പറയരുത്."
അച്ചന്‍ അതീവ സന്തോഷത്തോടെ സമ്മതിച്ചു.ദാവിദിന്‍റെ വീട്ടില്‍ പോവാം ..നല്ലൊരു തുകയും കിട്ടും.
പക്ഷെ ചില കാര്യങ്ങള്‍ അച്ചനെ അസ്വസ്ഥനാക്കി.അത് ദാവീദിന്‍റെ ഫ്ലാഷ്ബാക്ക് ആയിരുന്നു.രണ്ടു വര്‍ഷം മുന്‍പ് വ്യാജ മദ്യം വിറ്റതിന് ദാവിദ്‌ ജയിലില്‍ കിടന്നിട്ടുണ്ട്.മുപ്പതു  പേരോള്ളം പേര്‍ കൊല്ലപ്പെട്ട വ്യാജമദ്യദുരന്തം അന്ന് കോളിളക്കം സൃഷ്‌ടിച്ച വാര്‍ത്തയായിരുന്നു.പിന്നിട് ആരുടെയൊക്കെയോ കാല് പിടിച്ചു ഒടുവില്‍ അമേരിക്കയില്‍ എത്തി ..ഇപ്പോള്‍ നാല് വര്‍ഷമായി അമേരിക്കയില്‍ ...
ചിലര്‍ അച്ചനെ ഫോണില്‍ വിളിച്ചു.ദാവിദിന്‍റെ വീട്ടിലേക്കു പോവരുതെന്നു മുന്നറിപ്പ് നല്‍കി.
"പാപികളെ രക്ഷിക്കാനാണ് യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്."ഫാദര്‍ ഗബ്രിയേല്‍ എല്ലാവരുടെയും വാ അടപ്പിച്ചു.
രാത്രി.കാര്‍ വന്നു.അച്ചന്‍ ദാവീദിന്‍റെ വീടിലേക്ക്‌ യാത്രയായി.കുണ്ടും കുഴിയുമായ റോഡിലുടെ കുതിരപുറത്ത്‌ പോവുന്ന പ്രതീതി.
പ്ലാമൂട് ജംഗ്ഷന്‍ കഴിഞ്ഞ്‌ വലതു വശത്തെ  നാലാമത്തെ വളവില്‍ രണ്ടാമത്തെ വീടിനു മുന്‍പില്‍ കാര്‍ ഇരപ്പിച്ച്‌ നിര്‍ത്തി.ബൈബിളില്‍ ദൈവം ഒരു ദൂതന്‍ വഴി തനിക്ക്‌ ഒരു ആലയം പണിയാന്‍ ദാവിദിനോട് ആവശ്യപ്പെടുനുണ്ട്.ആ ദാവീദിനെ പോലെ ഈ ദാവീദിനും നല്ല മനസ്സുണ്ടാവണേ എന്ന്
ഗബ്രിയേല്‍ അച്ചന്‍ പ്രാര്‍ത്ഥിച്ചു.
ഉത്സാഹത്തോടെ അച്ചനിറങ്ങി നടന്നു.വീടിന്‍റെ മുറ്റം ഒരു വിധം ബന്ധുക്കളും സുഹൃത്തകളും കൊണ്ട് നിറഞ്ഞിരുന്നു.ദാവീദ് വന്ന സന്തോഷം വീട്ടുക്കാരുടെ മുഖത്തും കാണാം.തന്‍റെ നേരെ നടന്നടക്കുന്ന  ദാവീദിന്‍റെ ചെവിയിലേക്ക് എന്തോ സ്വകാര്യം ഭാര്യ ദ്രിതിയില്‍ പറയുന്നത് അച്ചനത്ര
ഇഷ്ടപ്പെട്ടില്ല.എങ്കിലും മുഖത്ത് കാണിച്ചില്ല.
ആളുകള്‍ അടുത്ത് കൂടിയപ്പോള്‍ ഗബ്രിയേല്‍ അസ്വസ്ഥനായി.അച്ചന്‍ ദാവീദിന്‍റെ വീട്ടില്‍ പോവുന്ന വിവരം കാട്ട് തീ പോലെ പടര്‍ന്നിരുന്നു.അത് സത്യാമാണോന്നരിയാന്‍  സഭാവിശ്വാസികള്‍ പലരും ദാവീദിന്‍റെ ഭവനത്തില്‍ എത്തിയിരുന്നു.
പലരും അച്ചനെ രൂക്ഷമായി നോക്കി.അച്ചന്‍ ഒന്ന് പരുങ്ങി.ദാവീദ് അച്ചന്‍റെ രക്ഷകനായി.
"അച്ചോ ,ഈ പാപിയുടെ ഭവനത്തില്‍ അച്ചനെത്തിയതോടെ ഈ ഭവനം രക്ഷ പ്രാപിച്ചു.എനിക്കീ നില്‍ക്കുന്ന നാട്ടുക്കാരുടെ മുമ്പില്‍ ഒന്ന് കുമ്പസാരിക്കണം."
അച്ചനൊരു കാര്യം പിടി കിട്ടി.ദാവീദ് ഫിറ്റാണ്.എങ്കിലും ഉള്ളാലെ സന്തോഷിച്ചു.യേശുക്രിസ്തു ചുങ്കക്കാരന്‍റെ   വീട്ടില്‍ അതിഥിയായി പോയ കഥ അച്ചന്‍റെ മുമ്പില്‍ തെളിഞ്ഞു.അതില്‍ മനസ്താപപ്പെട്ട ചുങ്കക്കാരന്‍ താന്‍ ആരുടെയെങ്കിലും പണം തട്ടിയെടുത്തിട്ടുന്ടെങ്കില്‍ അത് ഇരട്ടിയായി തിരിച്ച്‌ നല്‍കും എന്ന് പറയുനുണ്ട് ...അച്ചന്‍ സ്വബോതത്തില്‍ എത്തി ...ആ കഥ ഇവിടെ ആവര്‍ത്തിച്ചാല്‍ ...അടുത്ത ലക്കത്തിനുള്ള ദൈവത്തിന്‍റെ കുഞ്ഞാടില്‍  ഈ സംഭവം വിവരിച്ചു എഴുതിയാല്‍ താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധനായി പ്രഖയപിക്കും.
അച്ചന്‍ ദാവീദിനെ നോക്കി.ദാവീദ് കരയുകയായിരുന്നു.ദാവീദ് കുമ്പസാരിച്ചു കഴിയുമ്പോള്‍ എന്തൊക്കെ ഡയലോഗ്  പറഞ്ഞ്‌ ആശ്വസിപ്പിക്കണമെന്ന് അച്ചന്‍ മനസ്സില്‍ കണക്ക്‌ കൂട്ടി.നാലഞ്ചു ഡയലോഗ് അച്ചന്‍ മനസ്സില്‍ കരുതി വെച്ചു.
ദാവീദ് പറഞ്ഞു.
"അച്ചോ ,ഞാന്‍ വളരെയേറെ പാപം ചെയ്തു.പലരെയും വെട്ടിച്ചും തട്ടിച്ചുമാണ് ഞാന്‍ പലതുമുണ്ടാക്കിയത്.അവര്‍ക്കെല്ലാം ഞാന്‍ സമ്പാദിച്ചതില്‍ നിന്നും നല്ലൊരു തുക നല്‍കുന്നതാണ്.."
കാര്യങ്ങള്‍ താന്‍ വിചാരിച്ച പോലെ നീങ്ങുന്നതില്‍   അച്ചന്‍ അതിയായി സന്തോഷിച്ചു.അച്ചന്‍ പറഞ്ഞു."എന്നോട് പലരും ഇവിടെ വരുന്നതില്‍ നിന്ന് വിലക്കി ,പക്ഷെ ക്രിസ്തുനാതന്‍ പഠിപ്പിച്ച ആ വലിയ പാഠം,നൂറു കുഞ്ഞാടുകളില്‍ ഒരെണ്ണത്തെ കാണാതായാല്‍ ആ കാണാതായ കുഞ്ഞാടിനെ കണ്ടത്തുന്നവനാണ് നല്ല ഇടയന്‍..ഞാനും അതാണ് ചെയ്തത്...ഇവിടെ ഇതാ ഒരു പാപി രക്ഷ പ്രാപിച്ചിരിക്കുന്നു..."
"അച്ചോ ഞാന്‍ സംസാരിച്ചു കഴിഞ്ഞില്ല..."ദാവീദ് ഇടയ്ക്കു കയറി സംസാരിച്ചു."പറയു കുഞ്ഞേ "അച്ചന്‍ ‍ചെവി കൂര്‍പിച്ചു.
"എന്‍റെ കണ്ണ് തുറപ്പിച്ച അച്ചന് ഞാന്‍ എന്തെങ്കിലും നല്‍കണം,ഇല്ലെങ്കില്‍ ദൈവം പോലും എന്നോട് പൊറുക്കില്ല"..ദാവീദ് ഒന്ന് നിര്‍ത്തി,അച്ചന് ആകാംഷ
"അച്ചന്‍റെ അനിയന് ദുബായില്‍ പോവാന്‍ ഞാന്‍ നല്‍കിയ ഒന്നര ലക്ഷവും അച്ചന്‍റെ പെങ്ങളുടെ  ഭര്‍ത്താവിനു ചിട്ടി കമ്പനി വിപുലീകരിക്കാന് ഞാന്‍ അച്ചന് നല്‍കിയ നാലു ലക്ഷവും കൂടാതെ അച്ചന്‍റെ അമ്മയുടെ ചികില്‍സ്യക്കായി നല്‍കിയ  ഒരു ലക്ഷവും  ഇനി തരേണ്ടതില്ല ,കാരണം അച്ചന്‍ ഈ വീടിന്‍റെ ഐശ്വര്യാ റോയ് ആണ്  ശോ തെറ്റി ഐശ്വര്യമാണ്..." 
ഇടിവെട്ടേറ്റത്‌ പോലെ അച്ഛനെല്ലാം കേട്ടിരുന്നു.ഗബ്രിയേല്‍ അച്ചന് എന്താണ് സംഭവിച്ചത് എന്ന് മനസില്ലാക്കാന്‍ കുറച്ചു സമയമെടുത്തു.ഒരു സഹായത്തിനായി അച്ചന്‍ ചുറ്റും നോക്കി.പക്ഷെ ദയയോടെ ഒരു നോട്ടം ആരില്‍ നിന്നുമുണ്ടയില്ല.അച്ചന്‍ മെല്ലെ എഴുനേറ്റു നടന്നു ...അതോ ഓടുകയായിരുന്നോ..പുറകിലെ മുറുമുറുപ്പ് അച്ചന്‍ വകവെച്ചില്ല ..പുറത്ത് കിടക്കുന്ന കാര്‍ ആയിരുന്നു ലക്‌ഷ്യം ..
കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു പള്ളിയിലേക്ക് തിരിക്കുമ്പോള്‍ അച്ചന്‍ ദൈവത്തോട് വിലപിച്ചു.
"എന്‍റെ ദൈവമേ ,എന്‍റെ ദൈവമേ എന്നാലും നീ എന്നോടിത് ചെയ്തല്ലോ"